പാട്ന: ബിജെപി ദേശീയപ്രസിഡന്റ് അമിത്ഷായും മൂന്ന് മുതിര്‍ന്ന നേതാക്കളും ബീഹാറിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ ലിഫ്റ്റില്‍ കുടുങ്ങി. വ്യാഴാഴ്ച രാത്രി 11.15 ഓടെയായിരുന്നു സംഭവം. രാജ്ഭവന് സമീപമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഗസ്റ്റ് ഹൗസിലെ ലിഫ്റ്റിലാണ് അമിത് ഷായും സംഘവും കുടുങ്ങിയത്.
ബീഹാറിന്റെ ചുമതലയുള്ള ബിജെപി നേതാക്കളായ ഭൂപേന്ദ്ര യാദവ്, സൗദന്‍ സിംഗ് നാഗേന്ദ്ര കുമാര്‍, എന്നിവര്‍ക്കു പുറമേ രണ്ട് സുരക്ഷാ ജീവനക്കാരും ലിഫ്റ്റിലുണ്ടായിരുന്നു. താഴെത്തെ നിലയില്‍ നിന്നും ഒന്നാം നിലയിലേക്ക് പോവുകയായിരുന്നു ബിജെപി നേതാക്കള്‍. അവിടെ 101-ാം മുറിയിലാണ് അമിത് ഷായ്ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് അദ്ദേഹം ബീഹാറില്‍ എത്തിയത്. ഇരുപത് മിനിറ്റോളം കുടുങ്ങിക്കിടന്ന ഇവരെ ലിഫ്റ്റ് പൊളിച്ചാണ് രക്ഷിച്ചത്.
സംസ്ഥാനത്തെ ഗസ്റ്റ് ഹൗസുകളുടെ സ്ഥിതി ഇതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മംഗള്‍ പാണ്ഡെ പറഞ്ഞു. ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ അമിത് ഷായ്ക്ക് ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു. ലിഫ്റ്റില്‍ സഹായികളായി ആരും ഉണ്ടായിരുന്നില്ല. സുരക്ഷാ ജീവനക്കാര്‍ ലിഫ്റ്റ് പൊളിച്ചാണ് ഷായെ പുറത്തെത്തിച്ചതെന്നും പാണ്ഡെ പറഞ്ഞു. വരാന്‍ പോകുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ക്കായിട്ടാണ് അമിത് ഷാ എത്തിയത്. ഇന്നലെ അദ്ദേഹം ദല്‍ഹിയി ലേക്ക് തിരിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: