ഇസ്ലാമാബാദ്: പാക്-അഫ്ഗാന് അതിര്‍ത്തിയിലെ സൈനിക ചെക്പോസ്റ്റിന് നേരെ നാറ്റോ ഹെലികോപ്റ്റര്‍ നടത്തിയ ആക്രമണത്തില്‍ 25 പാക് സൈനികര്‍ കൊല്ലപ്പെട്ടു. യുഎസ്- പാക് ബന്ധം വീണ്ടും വഷളായി.
ഗോത്രമേഖലയായ മുഹ് മണ്ഡിയിലെ സലാല ചെക്പോസ്റ്റിl യാതൊരു പ്രകോപനവുമില്ലാതൊയിരുന്നു ആക്രമണം. രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റമാണ് ആക്രമണമെന്നു പാക്കിസ്ഥാന് പ്രതികരിച്ചു. ആക്രമണത്തില്‍ 14 സൈനികര്‍ക്കു പരുക്കേറ്റു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആക്രമണം. താലിബാനെതിരേ പോരാടുന്ന പാക് സൈനികരാണ് ആക്രമിക്കപ്പെട്ടത്.
സംഭവം നടക്കുമ്പോള്‍ പോസ്റ്റില്‍ നാല്‍പ്പതോളം സൈനികര്‍ ഉണ്ടായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിലെ നാറ്റോ സേനയ്ക്കു സാധനങ്ങളുമായി പോകുന്ന പാത അടയ്ക്കാന്‍ പാക്കിസ്ഥാന് തീരുമാനിച്ചു. നറ്റോ സേനയ്ക്കുള്ള 40 ശതമാനം സാധനങ്ങളും ഈ പാതയിലൂടെയാണു കൊണ്ടുപോകുന്നത്. അബോട്ടാബാദ് സൈനിക നടപടിയെത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ആരംഭിച്ച പ്രശ്നം ഇതോടെ രൂക്ഷമായിരിക്കുകയാണ്.
അതേസമയം സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നുവെന്നും അന്വേഷണം ആരംഭിച്ചതായും നാറ്റോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: