കൊല്ലം: പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അത്മഹത്യകുറിപ്പില്‍ പേരുള്ള പലിശക്കാരനെ സംരക്ഷിക്കാന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടുന്ന സംഘത്തിന്റെ ശ്രമം. കഴിഞ്ഞ ദിവസമാണ് അഞ്ചാലുംമൂട് പനയം പറയരഴികത്ത് മേരിവിലാസത്തില് പൗലോസ് എന്ന ഷാജി(42)യെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
സമീപവാസിയായ ബ്ലേഡുകാരനില്‍ നിന്നും ഷാജി അമ്പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പലിശയിനത്തില്‍ അന്നുമുതല്‍ ഷാജി 2500 രൂപ വീതം മാസം നല്‍കാറുണ്ടെന്നാണ് ഷാജിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വെളിപ്പെടുത്തുന്നത്. ഇതിനിടെ ബൈക്കപകടത്തില്‍ സാരമായി പരുക്കേറ്റ ഷാജിക്ക് ജോലിക്ക് പോകാന്‍ കഴിയാത്തതുകൊണ്ട് പലിശ പണം നല്കാന് കഴിഞ്ഞില്ല. ഇത് മുടങ്ങിയതോടെ പലിശക്കാരനായ അയല്‍വാസി നിരന്തരം വീട്ടിലെത്തി ഷാജിയെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയിരുന്നു. ഒരു ദിവസം ഇയാള്‍ ഒരു ലക്ഷംരൂപ ഷാജി നല്‍കാനുണ്ടെന്ന് കാണിച്ച് അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ഷാജി വീട്ടിലില്ലാത്ത വേളയില്‍ ഷാജിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പ്രോമിസറി നോട്ടില്‍ ഒപ്പിട്ട് വാങ്ങിച്ചു. ഇതറിഞ്ഞ ഷാജി ഇയാളോട് പണം തിരികെ അടക്കാമെന്ന് പറയുകയും കുറച്ച് സമയം ആവശ്യപ്പെടുകയും ചെയ്തതായി ഭാര്യ ബിന്ദു പറയുന്നു. എന്നാല്‍ ഇതൊന്നും മുഖവിലക്ക് എടുക്കാതെ ബ്ലേഡുകാരന് നിരന്തരം ഷാജിയെയും കുടംബത്തെയും ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേട് ഉണ്ടാകുമെന്ന കാരണത്താല്‍ പോലീസില്‍ പരാതി നല്കാന് ഷാജി വിസമതിച്ചതായും ബിന്ദു പറഞ്ഞു. തുടര്‍ന്ന് തന്നെ ഇയാള്‍ അസഭ്യവര്‍ഷത്തോടെയും അശ്ലീലതയോടെയും പെരുമാറുകയും ചെയ്തതോടെ അഞ്ചാലുംമൂട് പോലീസിലെത്തി പരാതി നല്കി. പോലീസ് ഇയാളെ വിളിച്ചുവരുത്തി ഇനി ഇത്തരമൊരു സംഭവം ആവര്‍ത്തിക്കരുതെന്ന് പറഞ്ഞയച്ചു.
എന്നാല്‍ പോലീസ് ഗൗരവമായി അേന്വഷിച്ചിരുന്നെങ്കില് തന്റെ ഭര്‍ത്താവ് മരിക്കില്ലെന്നായിരുന്നു ഭാര്യയുടെ വെളിപ്പെടുത്തല്‍ അതേസമയം ഷാജി മരിക്കുന്ന തലേദിവസം രാത്രി സമീപവാസിയായ പലിശക്കാരനും പ്രദേശത്തെ സിപിഎമ്മിന്റെ ഗുണ്ടകളും ചേര്‍ന്ന് ഷാജിയെ ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറയുന്നു.
ഇതില്‍ മനംനൊന്താണ് ഷാജി മരിച്ചതെന്നാണ് ആരോപണം. സ്കൂള്‍ രാഷ്ട്രീയം മുതല്‍ എസ്എഫ്ഐ പ്രവര്‍ത്തകനും ഇപ്പോള്‍ സജീവ സിപിഎം പ്രവര്‍ത്തകനുമായ പലിശക്കാരനെ സംരക്ഷിക്കുന്നത് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടുന്ന സംഘമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഒരു ജോലിയും ഇല്ലാതെ വന്‍തോതില്‍ പലിശക്ക് പണം കൊടുക്കുന്ന ഇയാളെ പറ്റി പലതവണ കുബേര ഓപ്പറേഷന് സമയത്ത് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം നടത്താനോ റെയ്ഡ് നടത്താനോ ഒരു പോലീസുകാരന് പോലും എത്താതിരുന്നത് ഇയാളുടെ രാഷ്ട്രീയബന്ധം മൂലമാണെന്നായിരുന്നു അന്നുമുതലേ ആരോപണം. ഇയാള്‍ക്ക് ഒത്താശചെയ്യാന്‍ പോലീസില്‍ പോലും ആളുണ്ടെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: