ലണ്ടന്‍: പുകയില ഉപയോഗം മൂലമുള്ള കാന്‍സര്‍ ബാധയും അതേത്തുടര്‍ന്നുള്ള മരണങ്ങളും ഏറ്റവും കൂടുതല്‍ ഭാരതത്തിലാണെന്ന് പഠനം. ഇത്തരം മരണങ്ങള് കൂടുതല്‍ തെക്കുകിഴക്കേഷ്യയിലാണ്, 85 ശതമാനം. അവിടെത്തന്നെ 74 ശതമാനവുമായി ഭാരതമാണ് മുന്നില്‍.
പഠന സംഘാംഗവും ഹള്‍ യോര്‍ക്ക് സര്‍വ്വകലാശാലയിലെ ആരോഗ്യവിഭാഗം സീനിയര്‍ ലക്ചററുമായ കമ്രാന്‍ സിദ്ദിഖി പറഞ്ഞു.
പുകയില്ലാത്ത പുകയില ഉപയോഗം മൂലം (മുറുക്ക്, പുകയില ചവയ്ക്കല്) ലോകത്തൊട്ടാകെ പ്രതിവര്‍ഷം പത്തു ലക്ഷത്തിലേറെപ്പേരാണ് മരിക്കുന്നത്. ഇതിന്റെ നാലില്‍ മൂന്നു (ഏഴര ലക്ഷം) മരണങ്ങളും ഭാരതത്തിലാണ്.
ബംഗഌദേശാണ് രണ്ടാമത്.115 രാജ്യങ്ങളിലെ പുകയില ഉപയോഗമാണ് പഠനനത്തിന് വിധേയമാക്കിയത്. 2010ല്‍ പുകയില്ലാത്ത പുകയില ഉപയോഗം മൂലം വായിലും തൊണ്ടയിലുമുണ്ടായ കാന്‍സര്‍ ബാധിച്ച് 62283 പേരും ഇതുമൂലമുണ്ടായ ഹൃദ്രോഗം മൂലം 204,309 പേരുമാണ് മരിച്ചത്.
തെക്കേഷ്യയിലെ പുകയില ഉപഭോക്താക്കളുടെ കാല് ഭാഗവും പുകയില ചവയ്ക്കുന്നവരാണ്. ഇവിടെ നിന്ന് ലണ്ടനിലും ലീസ്റ്ററിലും ബര്‍മിംഗ്ഹാമിലും ലീഡ്സിലും ബ്രാഡ്ഫോര്‍ഡിലും കുടിയേറിത്താമസിക്കുന്നവരും ഇവ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഉല്പന്നങ്ങളുടെ ഉല്പാദനം, വില്പന, ഉപയോഗം തുടങ്ങിയവ കുറയ്ക്കാന്‍ അന്താരാഷ്ട്ര നയമില്ല.
പുകയില ചവയ്ക്കുന്നരില് കൂടുതലും പുരുഷന്മാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: