ചെങ്ങന്നൂര്‍: ക്ഷീര വികസന മേഖലയില്‍ കേരളം മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ഓണനിറവ് -2015 നോടനുബന്ധിച്ച് നടന്ന ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീര കര്‍ഷകരുടെ ഇടയില്‍ ഉണര്‍വുണ്ടാക്കുന്ന നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. ഇതിനാല്‍ ക്ഷീരകര്‍ഷക മേഖലയില്‍ കൂടുതല്‍ പേര് കടന്നു വരികയാണ്. സംസ്ഥാനത്ത് ക്ഷീരോത്പാദനം വര്‍ദ്ധിച്ചതിനാല്‍ വൈകാതെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു. പി.സി വിഷ്ണുനാഥ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്കിലെ ഏറ്റവും കൂടുതല്‍ പാല് സംഭരിക്കുന്ന പുലിയൂര് ക്ഷീര സംഘത്തിനും ഗുണനിലവാരമുള്ള പാല് സംഭരിക്കുന്നതിന് തിരുവന്‍വണ്ടൂര്‍ ക്ഷീരസംഘത്തിനുമുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. വിവിധ ക്ഷീര കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ഇന്നലെ രാവിലെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിലാളികളുടെ സംഗമം നടന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: