ആലപ്പുഴ: തകര്‍ന്നുകിടക്കുന്ന അമ്പലപ്പുഴ-തകഴി-എടത്വ റോഡിന്റെ അറ്റകുറ്റപ്പണികളുടെ പുരോഗതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ ജില്ലാ വികസനസമിതിയോഗം അവശ്യപ്പെട്ടു. കുട്ടനാട്ടിലെ മറ്റുറോഡുകളിലെ വാട്ടര്‍ അതോറിട്ടിയുടെയും പൊതുമരാമത്തിന്റെയും പ്രവര്‍ത്തികളുടെ വിവരങ്ങളും സമിതിയെ അറിയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഓണക്കാലത്ത് റേഷന്‍ സാധനങ്ങള്‍ ശരിയായ അളവില്‍ റേഷന്‍കടകളില്‍ എത്തിച്ച് വിതരണം ചെയ്യുന്നുണ്െന്ന് ഉറപ്പാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ എന്‍.പത്മകുമാര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. അരൂര്‍ മുതല്‍ ഓച്ചിറവരെ ദേശീയപാതയില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ ഘട്ടംഘട്ടമായി അടച്ചുവരുന്നതായി ദേശീയപാതാ വിഭാഗം അറിയിച്ചു. ആലപ്പുഴ ബൈപ്പാസിന്റെ പരീക്ഷണ പൈലിങ് നടന്നുവരുന്നതായും ഡിസൈനിന്റെ അന്തിമഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. ജില്ലയിലെ നാലു നെല്‍കൃഷി വികസന ഏജന്‍സികളില്‍ നിന്ന് തിരിച്ചടച്ച തുക ലഭിക്കുന്നതിനുള്ള നടപടികള്‍ ഏജന്‍സികള്‍ എടുത്തിട്ടുണ്െന്നും കൃഷി ഡയറക്ട്രേറ്റില്‍ നിന്നും തുക നല്കാന് നടപടി സ്വീകരിച്ചിട്ടുണ്െന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എന്‍.ചന്ദ്രപ്രകാശാണ് പ്രശ്നം യോഗത്തില്‍ ഉന്നയിച്ചത്. രോഗാണുക്കളുടെ വളര്‍ത്തുകേന്ദ്രമായി മാറിയ ആലപ്പുഴതോട് കടലിലേക്ക് തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: