താന്‍ മരിച്ചാല്‍ ആദരസൂചകമായി അവധി നല്‍കരുതെന്നും ഒരുദിവസത്തെ അധികജോലി ചെയ്യണമെന്നും ഭാരതത്തിന്റെ പ്രിയപുത്രനായ എ.പി.ജെ. അബ്ദുള്‍ കലാം ആഹ്വാനം ചെയ്തിരുന്നു. അവികസിത രാഷ്ട്രമായ ഭാരതത്തിന്റെ ഭാവി മുന്നില്കണ്ടുകൊണ്ടാകും അദ്ദേഹമത് ലക്ഷ്യമിട്ടിരുന്നത്. ഈ രീതി ഭാരതത്തിലെങ്ങും ഇനി പ്രാവര്‍ത്തികമാക്കേണ്ടതാണ്.
ജപ്പാനില്‍ ഏത് മഹദ്വ്യക്തി മരിച്ചാലും അവധി നല്‍കാറില്ല.
അഞ്ച് മിനിറ്റ് ദുഃഖാചരണം നടത്തിയിട്ട് അവര്‍ അവരുടെ തൊഴിലുകളില്‍ വ്യാപൃതരാകുന്നു. ഭാരതത്തിലെയും കേരളത്തിലെയും സ്ഥിതി അതാണോ? മഹദ് വ്യക്തികളുടെ ജനനത്തിനോ മരണത്തിനോ അവധി. കേരളത്തില്‍ ഒരേ വ്യക്തിയുടെ ജനനത്തിനും മരണത്തിനും അവധി നല്കുന്ന കീഴ്വഴക്കവുമുണ്ട്. മതാടിസ്ഥാനത്തിലും ജാതിയുടെ അടിസ്ഥാനത്തിലും വ്യക്തിളെ തിരിച്ച് പൂര്‍ണമായോ ഭാഗികമായോ അവധിനല്‍കുന്ന ഏര്‍പ്പാട് ഇപ്പോള്‍ സമാരംഭിച്ചിരിക്കുകയാണ്.
മതന്യൂനപക്ഷങ്ങളുടെ വിശേഷദിവസങ്ങളില്‍ സാധാരണ അവധിക്കുപുറമെ അധികമായി അവധി നല്കുന്ന രീതി കേരളത്തിലിപ്പോള്‍ സാര്‍വത്രികമായിരിക്കുന്നു. അനാവശ്യമായ അവധികള്‍മൂലം നഷ്ടമാകുന്ന മനുഷ്യവിഭവശേഷി രാഷ്ട്രപുരോഗതിയെ പ്രതികൂലമായി ബാധിക്കും. ഭരണാധികാരികള്‍ക്ക് രാഷ്ട്രക്ഷേമമല്ല വോട്ടുബാങ്കാണ് ലക്ഷ്യം. എ.പി.ജെ. അബ്ദുള്‍കലാമിന്റെ പാത പിന്തുടര്ന്ന് കേരളത്തിലെ അനാവശ്യ അവധികള്‍ വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് എന്റെ എളിയ അഭ്യര്‍ത്ഥന. ഇത് പ്രാവര്‍ത്തികമാക്കാന്‍ രാഷ്ട്രീയ-മത-ജാതിഭേദമെന്യേ സമൂഹത്തിന്റെ സര്വ്വാത്മനയുള്ള പിന്തുണ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: