കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ഡ് പുനര്‍വിഭജനം വിവാദമായതോടെ പ്രതിക്കൂട്ടിലായ മുസ്ലീംലീഗിനെ ന്യായീകരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. വാര്‍ഡ് വിഭജനത്തില്‍ മുസ്ലീം ലീഗിന് പ്രത്യേക താല്പര്യമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും യുഡിഎഫ് കൂട്ടായെടുത്ത തീരുമാനത്തിന്റെ പേരില്‍ ലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
വാര്‍ഡ് വിഭജനം സംബന്ധിച്ച വിഷയത്തില്‍ മുസ്ലിംലീഗിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ല. വാര്‍ഡുകളുടെ പുനര്‍വിഭജനം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ ലീഗ് അമിതാവേശം കാട്ടിയിട്ടില്ലെന്നിരിക്കെ വിഭജന വിവാദത്തില്‍ ലീഗിനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല. തദ്ദേശതെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് യുഡിഎഫിന്റെ ആവശ്യം. തിങ്കളാഴ്ച തെരഞ്ഞെടുപ്പു കമ്മീഷനുമായി ചര്‍ച്ച നടത്തിയ ശേഷം കാര്യങ്ങള്‍ തീരുമാനിക്കും.
തിരുവനന്തപുരം സിഇടി കോളേജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി തസ്നി ബഷീര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആയുധം സൂക്ഷിച്ചിട്ടുണ്ടെന്ന് പരാതി ലഭിച്ചാല്‍ പോലീസ് നടപടി സ്വീകരിക്കും. സംഭവത്തില്‍ ശക്തമായ നടപടിതന്നെ പോലീസ് കൈക്കൊള്ളും. കുറ്റം ചെയ്യാത്തവര്‍ പോലീസിനെ ഭയക്കേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: