കൊച്ചി: വ്യാജ മദ്യ-മയക്കുമരുന്ന് നിര്‍മ്മാണം, വില്‍പ്പന, പൊതുസ്ഥലങ്ങളിലുളള മദ്യപാനം, ലൈസന്‍സ് ഇല്ലാതെയുളള വൈന്‍ നിര്‍മ്മാണം തുടങ്ങിയവ നടക്കാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ പോലീസ്-എക്സൈസ്-റവന്യൂ-വനം വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തും. പ്രധാനറോഡുകളില്‍ രാത്രികാല വാഹന പരിശോധന ശക്തമാക്കും.
ക്ലബ്ബുകള്‍ നടത്തുന്ന ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് മദ്യവിതരണം നടത്തുന്നതും, മദ്യം ലേലം ചെയ്യുന്നതും മറ്റുമായ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ലബ് ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കും. കടല്‍ മാര്‍ഗമുളള കളളക്കടത്ത് തടയുന്നതിന് മറൈന്‍ പോലീസുമായി ചേര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥന്മാര് റെയ്ഡ് നടത്തും.
വ്യാജമദ്യത്തെയും മയക്കുമരുന്നുകളെയും കുറിച്ചുളള വിവരങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂമുകളില്‍ അറിയിക്കാനും അവിടെ കിട്ടുന്ന വിവരങ്ങള്‍ ജില്ലയിലെ സ്ട്രൈക്കിംഗ് ഫോഴ്സുകള്‍ക്ക് കൈമാറി ഉടനടി നടപടി സ്വീകരിക്കുന്നതിനുമുളള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫോണ്‍: എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ 2390657, 94471 78059, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ (എന്ഇഫോഴ്സ്മെന്റ്) 2627480, 9496002867.
പ്രതികരിക്കാൻ ഇവിടെ എഴുതുക: