കൊല്ലം: രാമേശ്വരം ക്ഷേത്രത്തിലെ അഷ്ടബന്ധകലശവും അനുബന്ധപൂജകളും നടത്തുന്നതില്‍ ഭക്തജനപങ്കാളിത്തം ഇല്ലാതാക്കാനുള്ള ദേവസ്വംബോര്‍ഡ് കമ്മീഷണറുടെ ഉത്തരവിനെതിരെ ഹൈക്കോടതി വിധി.
അഷ്ടബന്ധകലശത്തിനും താഴികക്കുടം പ്രതിഷ്ഠക്കും വേണ്ടി ഭക്തജനങ്ങള്‍ക്ക് സംഭാവന സമര്‍പ്പിക്കാനായി ക്ഷേത്രത്തില്‍ പ്രത്യേകം വഞ്ചി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടത്തുന്നതിന് ഏഴുപേരെ ചുമതലപ്പെടുത്തിയ ദേവസ്വം കമ്മീഷണറുടെ തീരുമാനത്തിനെതിരെ പുന്നത്തല വടക്കന്റഴികത്ത് ബി.ജയനാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഏഴുപേരുടെ ചെലവില്‍ പൊതുപിരിവ് കൂടാതെ ചടങ്ങുകള്‍ നടത്താനായിരുന്നു കമ്മീഷണറുടെ ഉത്തരവ്. രാമേശ്വരം ക്ഷേത്രം പൊതുക്ഷേത്രമാണെന്നും ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കാളികളാകാനും സംഭാവന നല്‍കാനുമുള്ള ഭക്തജനങ്ങളുടെ അവകാശത്തെ നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്സവം പൂര്‍ത്തീകരിക്കാതെ ക്ഷേത്രോപദേശകസമിതി രാജിവെച്ച സാഹചര്യത്തിലാണ് ബോര്‍ഡിന്റെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം ചുതലപ്പെടുത്തിയ ഏഴുപേര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കാന്‍ പാടില്ല. ഇവരില്‍ക്കൂടിയല്ലാതെ സംഭാവന നല്കാന് പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കണം. ഇതിനായി ദേവസ്വംബോര്‍ഡ് സ്ഥാപിക്കുന്ന വഞ്ചിയിലെ വരുമാനം അഷ്ടബന്ധകലശമുള്പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മാത്രമായി ഉപയോഗിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: