കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഭൂചലനം. നേപ്പാളിലെ കോദാരിയില് നിന്ന് 15 കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറിയാണ് ഭൂചലനമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
7.9 തീവ്രതയില്‍ ഏപ്രില്‍ 25ന് നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ 8000ത്തിലധികം പേര് കൊല്ലപ്പെടുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. നേപ്പാളിലെ ഗ്രാമങ്ങളെല്ലാം തന്നെ ഭൂകമ്പത്തില്‍ ഇല്ലാതായി.
അതേസമയം കാഠ്മണ്ഡുവിന്റെ ഭൂരിഭാഗം പ്രദേശവും നശിച്ചു. ഭൂകമ്പത്തില്‍ 18000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടമാകുകയും ചെയ്തു.
മെയ് 12നും നേപ്പാളില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയായിരുന്നു ഈ ഭൂകമ്പത്തില്‍ രേഖപ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: