തുറവൂര്‍: റെയില്‍വേ സ്റ്റേഷന് പരിസരം കഞ്ചാവുസംഘങ്ങള്‍ കയ്യടക്കി. റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നുള്ള കാടുകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവുവില്‍പനയും ഉപയോഗവും നടക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുള്ളത്. റെയില്‍വേസ്റ്റേഷന്റെ ഉപയോഗശൂന്യമായിക്കിടക്കുന്ന ടോയ്ലെറ്റിനു സമീപത്തെ കാടിനുള്ളില്‍ ഇതിനായുള്ള സജ്ജീകരണം മാഫിയ സംഘം തയാറാക്കിയിട്ടുണ്ടത്രെ.
രാപകല്‍ വ്യത്യാസമില്ലാതെയാണു വിവിധ പ്രദേശങ്ങളില്‍ നിന്നു യുവാക്കളും വിദ്യാര്‍ഥികളും കഞ്ചാവുവാങ്ങാനും ഉപയോഗിക്കാനും ഇവിടെയെത്തുന്നത്.
ഇവരുടെ ശല്യം മൂലം വൈകുന്നേരങ്ങളില്‍ വീടുകളിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തേക്കു സഞ്ചരിക്കാനൊക്കാത്ത അവസ്ഥയാണ്. രാത്രികാലങ്ങളിലുള്ള തീവണ്ടികളിലാണ് കഞ്ചാവെത്തുന്നത്.
അവധിദിവസങ്ങളില്‍ മദ്യപന്മാരുടെ ശല്യവും ഇവിടെ രൂക്ഷമാണ്. റെയില്വേസ്റ്റേഷന്പരിസരത്തെ വഴിവിളക്കുകള്‍ അണഞ്ഞുകിടക്കുന്നതും പ്രദേശത്ത് പോലീസ് പട്രോളിംഗില്ലാത്തതും ഈ സംഘത്തിനു സഹായകരമായിരിക്കുകയാണ്.
അടിയന്തരമായി ഇവിടങ്ങളില്‍ പോ ലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്നാണ് ആവശ്യമുയരുന്നത്. കൂടാതെ സ്റ്റേഷന് പരിസരത്തെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുന്നതിനും നടപടിയുണ്ടാകണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: