കൊല്‍ക്കത്ത: ആഗോളതലത്തിലെ സാമ്പത്തികത്തകര്‍ച്ച ഭാരതത്തെ സംബന്ധിച്ച് വെല്ലുവിളിയും അവസരവുമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നിലവിലുള്ള ഭാരത സാമ്പത്തിക വളര്‍ച്ചാ നിരക്ക് വ്യക്തമാക്കുന്നത് ശോഭനമായ ഭാവിതന്നെയാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കൊല്‍ക്കത്ത മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള സാമ്പത്തിക സ്ഥിതി കഴിഞ്ഞ വര്‍ഷത്തെപ്പോലെതന്നെ സൗഹാര്‍ദ്ദപരമല്ല, അതുകൊണ്ടുതന്നെ ഐഎംഎഫ് ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആഗോള വളര്‍ച്ചയ്ക്കു വേഗതകുറയുമെന്നാണവരുടെ നിഗമനം. എന്നാല്‍ ഭാരതത്തിന് ഇത് അവസരം കൂടിയാണ്.
പല ഘടകങ്ങള്‍ ഭാരതത്തിന് അനുകൂലമാണെന്ന് ജെയ്റ്റ്ലി പറഞ്ഞു. ആഗോള എണ്ണവില ഈ നിലയില്‍ തുടരുന്നത് നമുക്ക് ആശ്വാസകരമാണ്. നിത്യോപയോഗ വസ്തുക്കളുടെ വിലയുടെ കാര്യത്തിലും സ്ഥിതി തൃപ്തികരമാണ്, ജെയ്റ്റ്ലി പറഞ്ഞു.
കാലാവസ്ഥക്കാര്യത്തിലും അത്രയൊന്നും ആശങ്കപ്പെടേണ്ടതില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. ചെറിയ കുറവേ മഴയുടെ കാര്യത്തിലുണ്ടായിട്ടുള്ളു. ഒന്നോരണ്ടോ കേന്ദ്രങ്ങളിലേ പ്രശ്നമുള്ളു. വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും നാണയപ്പെരുപ്പത്തിന്റെ വിഷയത്തിലും സ്ഥിതി ഏറെ ആശ്വാസകരമാണെന്നും ജെയ്റ്റ്ലി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: