കോട്ടയം: അയ്മനം പഞ്ചായത്തിലെ ഇല്ലത്തുകവല, ഒളശ്ശ, കുരിശുംതൊട്ടി എന്നിവിടങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും, ബോര്‍ഡുകളും വ്യാപകമായി തകര്‍ത്തു. സാമൂഹ്യവിരുദ്ധരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടയിലേക്ക് വടിവാളടക്കമുള്ള മാരകായുധവുമായെത്തിയ യൂത്ത് കോണ്ഗ്രസ്സുകാര് ഭീകരാന്തരീഷം സൃഷ്ടിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു. ഇതുകണ്ട് ബൈക്കില്‍കയറി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ താഴെ വീണു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഈപ്രദേശത്തെ കഞ്ചാവ് മാഫിയ സംഘത്തിന്റെ ക്വട്ടേഷന്‍ തലവനായ പുലരിക്കുന്ന് കോളനിയില്‍ കോമളന് എന്ന അരുണ്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനത്തിന് നേരെ ആക്രമണം നടത്തിയത്. അതുല്‍, അമല്‍ എന്നിവരടക്കം അഞ്ചോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
അക്രമണം നടന്ന സ്ഥലത്തുനിന്ന് പ്രതികളിലൊരാളെ പിടികൂടിയ പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കാതെ വിട്ടയച്ചു. ബൈക്കില്‍നിന്ന് വീണുണ്ടായപരിക്ക് ബിജെപിക്കാര്‍ കമ്പിവടികൊണ്ട് അടിച്ചുണ്ടായതാണെന്ന് പറഞ്ഞ് പതിനഞ്ചോളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ് പോലീസ്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന പോലീസ് നടപടിയില്‍ ബിജെപി പഞ്ചായത്തുകമ്മറ്റി പ്രതിഷേധിച്ചു. പോലീസ് നടപടിക്കെതിരെ പ്രക്ഷോഭം ആരംഭിക്കുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ഇ.വി. ഓമനക്കുട്ടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: