പന്തളം :ഊഞ്ഞാലില്ലാത്ത ഓണമില്ല. മുറ്റത്തെ മാമ്പൂക്കള്‍ ഇല്ലാത്ത വലിയ തേന്മാവില് നല്ല ഉയരത്തില്‍ കെട്ടിയ ഊഞ്ഞാല് ആടുവാന്‍ പ്രായത്തിന്റെ ക്രമം അനുസരിച്ചായിരുന്നു കാത്തിരിപ്പ്.ഊഞ്ഞാലിന്റെ ഓരോ പൊങ്ങി താഴലുകള്ക്കും ഓരോ ആര്‍പ്പുവിളികള്‍ ആണ് ഉയരുന്നത്. ആ സന്തോഷത്തിനു പകരം വെക്കാനില്ല ഇന്ന്. ആരാണ് കൂടുതല്‍ പൊക്കത്തില്‍ ആടുന്നത് ആരാണ് ഇല പറിച്ചു കൊണ്ടു വരുന്നത് എന്നിങ്ങനെ ഉള്ള മത്സരങ്ങള്‍ ആലോചിക്കുമ്പോള്‍ തന്നെ മനസ്സില്‍ കുളിരുകോരും.
ഒറ്റയ്ക്കും രണ്ടു പേര് ചേര്‍ന്നും ഉള്ള ഊഞ്ഞാല് ആട്ടവും നിന്നുള്ള ഊഞ്ഞാല് ആട്ടവും ഇപ്പോള്‍ ഓര്‍മകളില്‍ മാത്രം .കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഊഞ്ഞാലുകള്‍ ഓര്‍മകളില്‍ ഒതുങ്ങുകയാണ്.ഇന്ന് നാട്ടിന് പുറത്ത് ചെന്നാല്‍ പോലും ഊഞ്ഞാലുകള്‍ കാണാറില്ല.റെഡി മെയ്ഡ് ഊഞ്ഞാലുകള്‍ ഇന്ന് വിപണിയില്‍ ലഭിക്കും എങ്കിലും ഓണത്തിനു മാവിലോ പ്ലാവിലോ ഇടുന്ന ഊഞ്ഞാലില്‍ ആടുന്ന സുഖം മറ്റൊന്നിലും കിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: