മറയൂര്‍(ഇടുക്കി): കാല് നൂറ്റാണ്ടായി തനിച്ചായിരുന്ന വയോധികയെ സേവാഭാരതി ഏറ്റെടുത്തു. കീഴാന്തൂര്‍ ചൂരക്കുളം അറംകാലിക്കല് അപ്പുക്കുട്ടന് നായരുടെ ഭാര്യ ജാനകിയമ്മ (78)യെയാണ് മറയൂരിലെ സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. ഇവരെ തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്ത് പ്രവര്‍ത്തിക്കുന്ന സേവാഭാരതി സദ്ഭാവന സേവാസമിതിയിലേക്ക് മാറ്റി.
മക്കളില്ലാത്ത ഇവര്‍ ഭര്‍ത്താവിന്റെ മരണശേഷം കാല് നൂറ്റാണ്ടുകളായി തനിച്ച് താമസിച്ചു വരുകയായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിലായിരുന്ന ജാനകിയമ്മയ്ക്ക് സമീപവാസികളുടെ കാരുണ്യത്തിലാണ് വസ്ത്രവും ഭക്ഷണവും ലഭിച്ചിരുന്നത്. 5 വര്‍ഷംമുമ്പ് ഉണ്ടായിരുന്ന 19 സെന്റ് വസ്തു വിറ്റിരുന്നെങ്കിലും സ്ഥലംവാങ്ങിയ ആളുടെ കാരുണ്യത്താല്‍ ഇവിടെ തന്നെ താമസിച്ചുവരികയായിരുന്നു. കാന്തല്ലൂര്‍ എന്‍എസ്എസ് കരയോഗം ഭാരവാഹികളായ ഉണ്ണികൃഷ്ണന് നായര്‍, സദാനന്ദന് നായര്‍ എന്നിവര്‍ സേവാഭാരതി ഭാരവാഹികളെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ഏറ്റെടുക്കല്‍ നടന്നത്.
സേവാഭാരതി മറയൂര്‍ യൂണിറ്റ് പ്രസിഡന്റ് എം.വി മോഹനന്, വൈസ് പ്രസിഡന്റ് സുമതി സുബ്ബരാജ്, സെക്രട്ടറി റ്റി.കെ സുധാകരന്, എസ്. രമേഷ് കണ്ണന്, പി.വി സോമന്, കെ. അജി, ആര്‍എസ്എസ് മണ്ഡല് സേവാപ്രമുഖ് ജി. ജയചന്ദ്രന്, കെ.ജി പാര്ത്ഥിപന്, എന്‍എസ്എസ് ഭാരവാഹികള്‍ തുടങ്ങിയവരും ഏറ്റെടുക്കല്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: