ആലപ്പുഴ: ഇന്ദിരാ ആവാസ് യോജന പദ്ധതിയിലെ(ഐഎവൈ) ഗുണഭോക്താക്കള്‍ക്കു നല്‍കാനുള്ള ധനസഹായ കുടിശിക തുക വൈകാതെ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവില്‍ കഞ്ഞിക്കുഴി ബേഌക്ക് പഞ്ചായത്തില്‍ നിര്‍മിച്ച രാജീവ് ഗാന്ധി സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 25 ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതാണ്
കുടിശിക നല്‍കുന്നതിനായി ഹഡ്കോയില്‍ നിന്ന് 650 കോടി രൂപ വായ്പയെടുക്കാനുള്ള നടപടി പൂര്‍ത്തിയായി. അധികം വൈകാതെ മുഴുവന്‍ കുടിശികയും നല്‍കും. തൊഴിലുറപ്പു പദ്ധതി പ്രകാരം തൊഴിലാളി ഗ്രൂപ്പുകള്‍ പാട്ടക്കൃഷി നടത്താന്‍ ഭൂഉടമയുമായി ഉണ്ടാക്കുന്ന കരാറിന് 500 രൂപയുടെ മുദ്രപത്രം ഉപയോഗിക്കണമെന്ന നിബന്ധന എടുത്തുകളയുന്ന കാര്യം പരിഗണിക്കും. കന്നുകാലിവളര്‍ത്തല്‍, കയര്‍, ഖാദി, ഫിഷറീസ് മേഖലകളെക്കൂടി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
തൊഴിലുറപ്പു പദ്ധതിയില്‍ 97 ശതമാനവും വീട്ടമ്മമാരടക്കമുള്ള സ്ത്രീതൊഴിലാളികളാണ് പണിയെടുക്കുത്. ഇവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ രാവിലത്തെ സമയം എട്ടില്‍നിന്ന് ഒമ്പതാക്കി മാറ്റി. സംസ്ഥാനത്ത് തൊഴിലുറപ്പു പദ്ധതിയിലൂടെ കൂലിയായി 1717 കോടി രൂപ ചെലവഴിച്ചു. തൊഴിലുറപ്പു പദ്ധതിയിലൂടെ ബേഌക്ക് തലത്തില്‍ നിര്‍മിച്ച സംസ്ഥാനത്തെ രണ്ടാമത്തെ രാജീവ് ഗാന്ധി സേവാകേന്ദ്രമാണിത്. ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി നിര്‍വഹിച്ചു. ബേഌക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: