ന്യൂദല്‍ഹി: ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്കിയ കേസില്‍ വിഘടനവാദി നേതാവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ചു. കശ്മീരി വിഘടനവാദി നേതാവ് ഷബീര്ഷായ്ക്കാണ് നോട്ടീസ്. പാക് സുരക്ഷാ ഉപദേഷ്ടാവിനെ കാണാനായി ദല്‍ഹിയിലെത്തിയ ഷബീര്‍ ഷാ രണ്ടുദിവസമായി പോലീസ് കസ്റ്റഡിയിലാണ്.
ഹവാല ചാനല്‍വഴി ഭീകര സംഘടനകള്‍ക്ക് സഹായം നല്കിയ കേസിലാണ് ഷബീര്ഷായ്ക്ക് നോട്ടീസ് നല്‍കിയത്. ഡമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി ചെയര്‍മാനാണ് ഷബീര്‍ ഷാ. ഈയാഴ്ച ദല്‍ഹിയിലെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. മൂന്നാമത്തെ ശ്രമമാണ് ഷബീര്‍ ഷായ്ക്ക് നോട്ടീസ് നല്കാന് എന്‍ഫോഴ്സ്മെന്റ് ശ്രമിക്കുന്നത്. 2005 ആഗസ്തില്‍ 2.25കോടി രൂപ ഹവാല ഡീലറായ മുഹമ്മദ് അസ്ലം വാനിയില് നിന്നും ഷബീര്‍ ഷായ്ക്ക് നല്‍കിയെന്നാണ് കേസ്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 63 ലക്ഷം രൂപ സ്വീകരിച്ച കേസില്‍ 2005 ആഗസ്ത് 26ന് ആണ് അസ്ലം വാനി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് 50 ലക്ഷം രൂപ ഷബീര്‍ ഷായ്ക്കും പത്ത് ലക്ഷം രൂപ ജയ്ഷെ മുഹമ്മദ് ഏരിയ കമാണ്ടര്‍ അബു ബാഖറിനും നല്‍കിയെന്ന് സമ്മതിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. വിവിധ മുസ്ലിംരാജ്യങ്ങളില്‍ നിന്നായി പലതവണകളായി വന്ന തുകയില്‍ 2.25 കോടി ഷായ്ക്ക് നല്‍കിയെന്നാണ് അസ്ലം വാനിയുടെ കുറ്റസമ്മതം. സൗത്ത് ദല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള ഫഌറ്റില്‍നിന്നും അഞ്ചു കിലോ ആര്‍ഡിഎക്സും പത്ത് ഡിറ്റണേറ്ററുകളും ഒരു വിദേശ നിര്‍മ്മിത പിസ്റ്ററും 15 വെടിയുണ്ടകളും സഹിതമാണ് അസ്ലം വാനിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: