ന്യൂദല്‍ഹി: കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച സിപിഎം കേന്ദ്രനേതൃത്വത്തെ അസ്വസ്ഥമാക്കുന്നു. കേന്ദ്രകമ്മറ്റിയിലെ ചര്‍ച്ചകള്‍ ബിജെപി വളര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ കേന്ദ്രീകരിച്ച് മാത്രമാണ് നടന്നത്. എസ്എന്‍ഡിപി നേതൃത്വത്തെ ചീത്തപറഞ്ഞ കേരളാഘടകത്തിന്റെ നടപടി തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയും ഇന്നലെ സമാപിച്ച കേന്ദ്രകമ്മറ്റി യോഗത്തില്‍ ഉയര്‍ന്നു.
ഭൂരിപക്ഷ സമുദായത്തെ പിണക്കുന്ന യാതൊന്നും കേരള ഘടകത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശം കേന്ദ്രനേതൃത്വം നല്‍കിയിട്ടുണ്ട്. ഇനി എസ്എന്‍ഡിപി നേതൃത്വത്തെ വിമര്‍ശിക്കരുത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകനെയും ലക്ഷ്യംവെച്ച് നടത്തിയ പ്രചാരണം പാളിപ്പോയെന്നും പാര്‍ട്ടിയില്‍ നിന്നും ഈഴവ സമുദായാംഗങ്ങളെ അകറ്റാന്‍ മാത്രമേ ഇത് ഉപകരിച്ചുള്ളൂവെന്നും കേന്ദ്രനേതൃത്വം വിലയിരുത്തി.
പാര്‍ട്ടി അംഗങ്ങളായ ഈഴവ സമുദായാംഗങ്ങള്‍ക്ക് സിപിഎം സംസ്ഥാന നേതാക്കളുടെ പ്രതികരണങ്ങള്‍ മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും കേന്ദ്രകമ്മറ്റി വിലയിരുത്തി. ഇതു പരിഹണിക്കാനാവശ്യമായ നടപടികള്‍ വേണം വരുംദിവസങ്ങളില്‍ സ്വീകരിക്കേണ്ടതെന്നാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: