തിരുവനന്തപുരം:തിരുവനന്തപുരത്തെ ശ്രീകാര്യം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി തസ്നി ലഹരിസംഘത്തിന്റെ ജീപ്പിടിച്ചു കൊല്ലപ്പെട്ട കേസിലെ ഒന്നാംപ്രതി പോലീസിനു മുന്നില്‍ കീഴടങ്ങി. കണ്ണൂര്‍ സ്വദേശിയും ഏഴാംസെമസ്റ്റര്‍ വിദ്യാര്‍ഥിയുമായ ബൈജു കെ.ബാലകൃഷ്ണനാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ബൈജുവിനെ ഇന്നലെ വൈകിട്ട് നാലുമണിയോടെ പോലീസ് തെളിവെടുപ്പിനായി ഇടിച്ച ജീപ്പ് ഒളിപ്പിച്ചിരുന്ന കാര്യവട്ടത്തെ കേരള സര്‍വകലാശാല ക്യാമ്പസിന് പുറകില്‍ കൊണ്ടുവന്നു. തുടര്‍ന്ന് അഞ്ചു മണിയോടെ സംഭവം നടന്ന എന്‍ജിനീയറിംഗ് കോളേജ് കാമ്പസില്‍ എത്തിച്ചു. ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്, മെഡിക്കല്‍ കോളേജ് സിഐ ഷീന്‍ തറയില്‍, ശ്രീകാര്യം എസ്ഐ: കെ.ആര്. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
ഡിസിപി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ ഉന്നതപോലീസുദ്യോഗസ്ഥര്‍ ബൈജുവിനെ ചോദ്യംചെയ്തു. വിദ്യാര്‍ഥിനിയെ ഇടിക്കുന്ന സമയത്ത് ജീപ്പ് ഓടിച്ചിരുന്നത് താനാണെന്ന് ബൈജു പോലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇയാളുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇതറിഞ്ഞ ബൈജു ശനിയാഴ്ച രാത്രി രണ്ടുമണിയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സംഭവശേഷം താന്‍ തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ ഒളിവിലായിരുന്നെന്നാണ് ബൈജു പോലീസിന് നല്കിയ മൊഴി. അപകടം നടന്ന ഉടനെ ജീപ്പ് കാര്യവട്ടത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ച് ശേഷം സുഹൃത്തിന്റെ ഫഌറ്റില്‍ എത്തി വസ്ത്രം മാറിയശേഷം മറ്റൊരു സുഹൃത്തിന്റെ മോട്ടോര്‍ ബൈക്കില്‍ കൊടൈക്കനാലിലേക്ക് പോയെന്ന മൊഴിയാണ് ബൈജു പോലീസില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ബൈജു കൊല്ലത്ത് ഒളിവിലായിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തസ്നിയെ ഇടിച്ച ജീപ്പില്‍ നിന്നും ഇരുന്നും യാത്ര ചെയ്തിരുന്ന ഒമ്പതുപേരില്‍ ആറുപേരെ പോലീസ് തിരിച്ചറിഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സഹപാഠികളെ ചോദ്യം ചെയ്താണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞത്. മാതാപിതാക്കളെ ചോദ്യംചെയ്യാനായി വിളിപ്പിച്ച് കസ്റ്റഡിയിലെടുത്തതോടെ രക്ഷിയില്ലെന്നു മനസ്സിലാക്കിയാണ് ബൈജു കീഴടങ്ങിയത്. അതിനിടെ ഹോസ്റ്റല്‍ യൂണിയനിലും സംഘത്തിലുംപെട്ട നൂറോളം വിദ്യാര്‍ഥികളെ കൂട്ടി കോളേജിനുള്ളിലേക്ക് ഓടിച്ചുകയറ്റിയ ചെകുത്താന് എന്ന് ബോര്‍ഡെഴുതി വച്ച ലോറിയും പോലീസ് കഴക്കൂട്ടത്തിനടുത്ത് ആറ്റിപ്രയില്നിന്ന് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: