ആലപ്പുഴ: മനുഷ്യജീവന് ഹാനികരമാകുന്ന തരത്തില്‍ കെമിക്കലുകള്‍ ചേര്‍ത്ത് വ്യാജ തേന്‍ നിര്‍മ്മിച്ച് തട്ടിപ്പ് നടത്തു സംഘത്തെ പോലീസ് പിടികൂടി. തമിഴ്നാട് കടലൂര്‍ സ്വദേശികളായ ധര്‍മ്മലിംഗം, പാണ്ഡ്യന് എന്നിവരെയാണ് ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 300 ലിറ്റര്‍ വ്യാജ തേന്‍, 20 ലിറ്റര്‍ അളവുള്ള പ്ലാസ്റ്റിക് , അലൂമിനിയം ബക്കറ്റുകള്‍, സ്റ്റൗ, ചോര്‍പ്പ്, അരിപ്പ, 10 ബൈക്കുകള്‍, മ്ലാവിന്റെ കൊമ്പ് എിവ പിടിച്ചെടുത്തു.
ഓണക്കാലത്തോടനുബന്ധിച്ച് വ്യാജ തേന്‍ നിര്‍മ്മിച്ച് വില്പനനടത്തി മലയാളികളെ കബളിപ്പിക്കാനായി തമിഴ്നാട് സ്വദേശികളുടെ ഒരു വലിയ സംഘം എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ശര്‍ക്കര, പഞ്ചസാര, ഫെവിക്കോള്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന പേസ്റ്റ് പഴയ തേനീച്ചക്കൂടിലൂടെ ഒഴിച്ച് അസ്സല് തേനാണെന്ന വ്യാജേന ഒരു കുപ്പിക്ക് 100 രൂപ എന്ന നിരക്കില്‍ സംഘം വഴിയോരങ്ങളില്‍ വച്ച് വില്പന നടത്തിവരികയായിരുന്നു.
പ്രതികള്‍ക്ക് എതിരെ വഞ്ചന, ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കല്‍, വന്യജീവി സംരക്ഷണ നിയമം പ്രകാരമുള്ള വകുപ്പുകള്‍ക്ക് കേസ്സ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന് എസ്ഐ എ.വി സൈജു, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്സിപിഒ നെവിന്, മോഹനകുമാര്‍, സുരേഷ്കൃഷ്ണ എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: