ഇസഌമബാദ്:ഭാരതത്തിനെതിരെ ഭീഷണി മുഴക്കി വീണ്ടും പാക്കിസ്ഥാന്. തങ്ങള്‍ക്ക് അണുബോംബ് ഉണ്ടെന്നും പ്രതിരോധിക്കാന്‍ അറിയാമെന്നുമാണ് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്നലെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
മോദിയുടെ ഭാരതം മേഖലയിലെ സൂപ്പര്‍ ശക്തിയെപ്പോലെയാണ് പ്രതികരിക്കുന്നത്. ആണവശേഷിയുള്ള പാക്കിസ്ഥാന് തങ്ങെള എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാം,അസീസ് പറഞ്ഞു.
ഭാരത പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഇന്നലെ നടക്കേണ്ടതായിരുന്നു.എന്നാല്‍ ഈ ചര്‍ച്ചയ്ക്ക് ഒപ്പം ജമ്മുകശ്മീര്‍ വിഘടനവാദികളുമായും ചര്‍ച്ചനടത്താനുള്ള പാക് നീക്കത്തിനെതിരെ ഭാരതം ശക്തമായി പ്രതിഷേധിക്കുകയും പാക്കിസ്ഥാന് ഭാരതവുമായുള്ള ചര്‍ച്ച ഉപേക്ഷിക്കുകയുമായിരുന്നു. ഈ വിഷയത്തിലുള്ള പ്രതികരണത്തിലാണ് പാക്കിസ്ഥാന് ഭാരതത്തിന് എതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്.
പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ ഭാരതം ആത്മാര്‍ഥത കാണിക്കണം, തങ്ങളുടെ തന്ത്രം വിജയിക്കുന്നില്ലെന്ന് ഭാരതം തിരിച്ചറിയണം, അസീസ് തുടര്‍ന്നു.
പാക്കധിനിവേശകശ്മീരില് ജനഹിത പരിശോധന നടത്തണമെന്നും അസീസ് ആവശ്യപ്പെട്ടു. ഭാരതമാണ് പാക്കിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതെന്നും അസീസ് ആരോപിച്ചു.ഭാരതമാണ് ചര്‍ച്ച അട്ടിമറിച്ചതെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: