തൃശൂര്‍: സേവാ പ്രവര്‍ത്തനങ്ങളില്‍ തുളസിക്കതിരിന്റെ നൈര്‍മ്മല്യം ഉണ്ടാകണമെന്ന് നടന് സുരേഷ് ഗോപി. അങ്ങിനെയുള്ളിടത്തേ ഈശ്വര ചൈതന്യം നിറയൂ. അദ്ദേഹം പറഞ്ഞു. ചൂലിശ്ശേരി പാര്‍വ്വതി സേവാകേന്ദ്രത്തിന്റെ വിവേകാനന്ദ സാര്‍ദ്ധശതി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍വ്വതി സേവാനിലയം പോലുള്ള സ്ഥാപനങ്ങള്‍ സമൂഹത്തിന് മാതൃകയാണ്.
സമൂഹത്തിലുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് കാരണക്കാര്‍ നമ്മള് തന്നെയാണ്. കാസര്‍കോട്ടും മറ്റും കശുവണ്ടിക്കും റബ്ബറിനും വേണ്ടി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച് പുതിയ തലമുറയെ നാശത്തിലേക്ക് തള്ളി വിടുകയാണ് നാം. അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സേവാനിലയം പ്രസിഡന്റ് ആര്.മഹേശ്വരന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് പി.എന്‍.ഈശ്വരന് ആമുഖ പ്രഭാഷണം നടത്തി. മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, ജി മഹാദേവന്,സംവിധായകന് മാധവ രാംദാസ്, സേവാനിലയം സെക്രട്ടറി കെ.ഗിരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന് ജില്ലയിലെ ആയിരം പേര്‍ക്ക് ഓണപ്പുടവ നല്‍കുന്നതിന്റെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു
സേവാനിലയം ആരംഭിക്കാന്‍ 57 സെന്റ് ഭൂമി സൗജന്യമായി നല്കിയ ചൂലിശ്ശേരി തുരുത്തിയില്‍ സുധാകരനെ സുരേഷ് ഗോപി പൊന്നാടയണിയിച്ച് ആദരിച്ചു. നേരത്തെ സേവാനിലയത്തില്‍ എത്തിയ സുരേഷ് ഗോപി അന്തേവാസികളുമായി ഏറെ നേരം ചിലവഴിച്ചു. സീതാ ലക്ഷ്മിയെന്ന കുട്ടി സുരേഷ് ഗോപിയുടെ കൈയ്യില്‍ രാഖി ബന്ധിച്ചു. സേവാനിലയത്തിലെ കുട്ടികളെ പരിചരിക്കുന്ന അമ്മമാര്‍ക്ക് അദ്ദേഹം ഓണപ്പുടവ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: