കൊച്ചി: കേന്ദ്ര ട്രേഡ് യൂണിയനുകളും, സ്വതന്ത്ര ഫെഡറേഷനുകളും, കേന്ദ്ര സംസ്ഥാന സര്‍വ്വീസ് സംഘടനകളും സെപ്തംബര്‍ രണ്ടിന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു.
തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, സാമൂഹ്യ സുരക്ഷ പദ്ധതികള്‍ നടപ്പാക്കുക, പൊതു മേഖലയെ സംരക്ഷിക്കുക, വിലക്കയറ്റം തടയുക പൊതുവിതരണം സക്തിപ്പെടുത്തുക, തൊഴിലില്ലായ്മ പരിഹരിക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുക, മിനിമം കൂലി 15,000 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പണിമുടക്ക് 2009 മുതല്‍ നടത്തിവരുന്ന സമരത്തിന്റെ തുടര്‍ച്ചയാണ്.
തൊഴില്‍ രംഗത്ത് അശാന്തി പ്രകടമാകുന്നത് നാടിന്റെ വികസനത്തെ ബാധിക്കും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരുകളുടെ കിടമത്സരം നാട്ടില്‍ അശാന്തിക്ക് ഇടനല്‍കുമെന്നും സമരത്തിന്റെ വിജയത്തിനായി അന്നേ ദിവസം യാത്രകള്‍ മാറ്റിവെച്ചും, തൊഴില്‍ ശാലകള്‍ അടച്ചും സമരവുമായി സഹകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ആശുപത്രി, പാല്, ഫാര്‍മസി, പത്രം എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന നേതാക്കളായ വി. രാധാകൃഷ്ണന്( ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട്) എളമരം കരീം (സിഐടിയു)കാനം രാജേന്ദ്രന് (എഐടിയുസി) കെ. ചന്ദ്രശേഖരന്(എന്‍എല്‍സി), എം.പി. ചന്ദ്രശേഖരന്, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ബേബി പാതിരപ്പള്ളി, ഡോണിയ ജോര്‍ജ്, കെ.ആര്. ബ്രഹ്മാനന്ദന്, എം. ഉണ്ണികൃഷ്ണന്, എം.കെ. കണ്ണന്, ചാള്‍സ് ജോര്‍ജ്, എം.പി. ബേബി , ജി.ബി. ഭട്ട്, വി.കെ. സദാനന്ദന്, കെ. പി. രാജേന്ദ്രന് തുടങ്ങിയ ട്രേഡ് യൂണിയന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: