ജനങ്ങള്‍ ആവശ്യപ്പെടുന്നതൊക്കെ സാധിച്ചുകൊടുക്കുന്നതല്ല നല്ല ഭരണാധികാരിയുടെ ലക്ഷണം. ആബാലവൃദ്ധം ജനങ്ങളും കരഞ്ഞു പിഴിഞ്ഞാവശ്യപ്പെട്ടല്ലോ ശ്രീരാമനോട് കാട്ടില്‍ പോകരുതെന്ന്. സ്വന്തം കൂടപ്പിറപ്പുപോലും രാജ്യമുപേക്ഷിച്ചുപോകരുതെന്നപേക്ഷിച്ചു. ഇക്കാര്യത്തില്‍ രാമന് ജനഹിതം നോക്കിയില്ല.
ഭരണകാലാവധി തീര്‍ന്ന് ഈ മന്ത്രിസഭ ഇറങ്ങിപ്പോകുമ്പോള്‍ പൊതുകടം ഒരു പക്ഷേ രണ്ടുലക്ഷം കോടി രൂപയിലെത്തിയേക്കും. ഇതിനു ജനക്ഷേമമെന്നല്ല ധനകാര്യകെടുകാര്യസ്ഥത എന്നു പറയണം.
പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളും, ഒട്ടുമിക്ക തദ്ദേശസ്വയം ഭരണസ്വാപനങ്ങളും കെടുകാര്യസ്ഥത മൂലം നഷ്ടത്തിലാണ്. ശമ്പളവും പെന്‍ഷനും മുടങ്ങുന്ന അവസ്ഥ. ഒരുദാഹരണം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് (കച്ചേരിപ്പടി, നോര്‍ത്ത്) രണ്ടു ബഹുനിലമന്ദിരം അനാഥമായി നശിക്കുന്നു. ദശലക്ഷങ്ങള്‍ പ്രതിമാസവരുമാനം കിട്ടാവുന്ന വന്‍കെട്ടിടങ്ങള്‍, എന്നിട്ടും അഞ്ചുകോടി രൂപ മുടക്കി വനിതാ ഹോസ്റ്റല്‍ പണിയുന്നു കൊച്ചി നഗരസഭ.
മറ്റു നഗരസഭകളും ഇതേസ്റ്റൈലില് തന്നെ. അധികാരവും ഫണ്ടും താഴോട്ടൊഴുകി. പക്ഷേ ഭരണം കുത്തഴിഞ്ഞ നിലയില്‍. സാമ്പത്തിക അച്ചടക്കമോ വട്ടപ്പൂജ്യം. വരുമാനം കുറഞ്ഞ പഞ്ചായത്തുകള്‍ പോലും ലക്ഷങ്ങള്‍ മുടക്കിവാഹനം വാങ്ങുന്നു. ഡ്രൈവറെ നിയമിക്കുന്നു. യഥാസംസ്ഥാന സര്‍ക്കാര്‍, തഥാതദ്ദേശസര്ക്കാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: