കൃഷ്ണഗിരി: ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ രണ്ടാം ചതുര്‍ദിന മത്സരം ഇന്ന് കൃഷ്ണഗിരിയില്‍ തുടങ്ങും. ആദ്യ കളിയില്‍ മൂന്നു ദിവസവും പിന്നിലായ ശേഷം കരുണ്‍ നായരുടെ സെഞ്ചുറി മികവില്‍ സമനില പിടിച്ച ഇന്ത്യയ്ക്ക് രണ്ടാമങ്കത്തില്‍ ഏറെ വെല്ലുവിളിയാകുക കരുണിന്റെ അഭാവം.
ലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിലേക്ക് വിളി വന്നതിനാല്‍ കരുണ്‍ മടങ്ങി. എന്നാല്‍, ശ്രേയസ് അയ്യര്‍, അഭിനവ് മുകുന്ദ്, അങ്കുഷ് ബെയ്ന്‍സ് അടക്കമുള്ളവര്‍ കരുണിന്റെ അസാന്നിധ്യം നികത്തുമെന്ന് പരിശീലകന് രാഹുല്‍ ദ്രാവിഡിന് വിശ്വാസം. അതേസമയം, ബൗളിങ്ങില്‍ ആശങ്കകളേറെ.
കൃഷ്ണഗിരിയിലെ കാലാവസ്ഥ നാട്ടിലേതിനു സമാനമെന്ന് ആദ്യ മത്സരത്തിനു മുന്‍പ് പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്ക, കളിയില്‍ അതു തെളിയിച്ചു. അടുത്ത മാസം അവസാനം ആരംഭിക്കുന്ന സീനിയര്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള പടിവാതിലാണ് മത്സരമെന്നതിനാല്‍ അവര്‍ കൈയ്മെയ് മറന്ന് പൊരുതും. ബാറ്റിങ്ങില്‍ നായകന് ഡെയ്ല്‍ വിലാസ്, ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്റിക്സ് എന്നിവര്‍ കരുത്താകുമ്പോള്‍, ബൗളിങ്ങില്‍ വെയ്ന്‍ പാര്‍നലിന്റെ അഭാവം നിഴലിക്കും. കഴിഞ്ഞ കളിയില്‍ ഇന്ത്യയുടെ രണ്ടാമിന്നിങ്സില്‍ പാര്‍നല്‍ ബൗള്‍ ചെയ്യാതിരുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: