റോം: ഇറ്റാലിയന്‍ സീരി എയില്‍ മുന്‍നിര ടീമുകള്‍ക്ക് തിരിച്ചടിയോടെ തുടക്കം. ലീഗിലെ ആദ്യ മത്സരങ്ങളില്‍ നിലവിലെ ജേതാക്കള്‍ യുവന്റസ്, രണ്ടാം സ്ഥാനക്കാര്‍ നെപ്പോളി, കരുത്തരായ എസി മിലാന് ടീമുകള്‍ തോറ്റു. അതേസമയം, മറ്റൊരു മുന്‍ ചാമ്പ്യന്‍ ഇന്റര്‍ മിലാന് ജയം.
ഉഡിനീസിനോട് സ്വന്തം തട്ടകത്തില്‍ തോല്‍വി വഴങ്ങി യുവന്റസ്. 78ാം മിനിറ്റില്‍ സിറില്‍ തെറ്യു സ്കോറര്‍. സസ്സൗലോയാണ് നെപ്പോളിയെ വീഴ്ത്തിയത് (2-1). അന്റോണിയോ ഫ്ളോറോ പെരസ്, നികോള സാന്‍സണ്‍ എന്നിവര്‍ ഉഡിനീസിന്റെ സ്കോറര്‍മാര്‍. മൂന്നാം മിനിറ്റില്‍ മാറെക് ഹാംസിക്കിലൂടെ മുന്നിലെത്തിയ ശേഷം നെപ്പോളി തോല്‍വി വഴങ്ങിയത്.
മിലാനെ ഫിയോന്റീന തുരത്തി(2-0). മാര്‍കോസ് അലൊന്‍സോ, ജോസിപ് ഇല്ചിക് ഫിയോന്റീനയ്ക്കായി ലക്ഷ്യം കണ്ടു. സ്വന്തം മൈതാനത്ത് അറ്റ്ലാന്റയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്റര്‍ മിലാന്. ഇഞ്ചുറി ടൈമില്‍ സ്റ്റെവാന്‍ ജൊവാറ്റിക് സ്കോറര്‍.
മറ്റു മത്സരഫലങ്ങള്‍: ലാസിയോ-ബൊളോന (2-1), ചീവോ-എംപോളി (3-1), ടോറിനോ-ഫ്രോസിനണ് (2-1), പലെര്‍മോ-ജെനോവ (1-0), സാംപ്ദോറിയ-കാര്‍പി (5-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: