കൊല്ലം: അമ്പലമെന്നാല്‍ അന്ധതയെന്നും വിഗ്രഹമെന്നാല്‍ കല്ലെന്നും മുദ്രാവാക്യം വിളിക്കാന്‍ പ്രവര്‍ത്തകരെ പഠിപ്പിച്ച സിപിഎം അതില്‍ നിന്ന് പിന്മാറുന്നു. പ്രവര്‍ത്തകരുടെ വിശ്വാസത്തെ ചോദ്യം ചെയ്ത നടപടിക്കൊരുങ്ങിയ പ്രസ്ഥാനത്തിന്റെ ജില്ലാ സെക്രട്ടറി തന്നെ വിശ്വാസത്തെ മുറുകെ പിടിക്കാന്‍ അണികളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചാലുമൂട്ട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എല്‍ഡിഎഫ് എംപിയും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയുമായ ബാലഗോപാലിന്റെ ആഹ്വാനം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരവരുടെ വിശ്വാസത്തെ മുറുകെ പിടിക്കാം. അമ്പലത്തിലും പള്ളിയിലും മതാചാരങ്ങങ്ങളിലും വിശേഷങ്ങളിലും പങ്കെടുക്കാം. പാര്‍ട്ടി യാതൊരുവിധ തടസത്തിനും നില്‍ക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. മതങ്ങളുടെ വിശേഷങ്ങളില്‍ പങ്കെടുത്ത് ഉത്സവമാക്കി തീര്‍ക്കാനും അമ്പലങ്ങളിലെയും പള്ളികളിലെയും മതങ്ങളുടെയും സമുദായങ്ങളുടെയും ചുമതല ഏറ്റെടുക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ആഹ്വാനം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം ബാലഗോപാല്‍ അണികളോട് പറയുകയായിരുന്നു.
കേരളത്തില്‍ ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും സിപിഎം നേരത്തെ കണ്ണൂരില്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് സംസ്ഥാനമൊട്ടാകെ നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ സൂചനയാണ് ഇന്നലെ പാര്‍ട്ടി സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി നേരിട്ട തോല്‍വി മുന്‍നിര്‍ത്തിയാണ് പ്രത്യശാസത്രത്തില് നിന്നും വ്യതിചലിക്കാനുള്ള തീരുമാനം. കേരളത്തിലെ ഹിന്ദു ഭൂരിപക്ഷപാര്‍ട്ടിയായ സിപിഎം തകര്‍ന്നത് ഹിന്ദുവിരുദ്ധനിലപാട് കൊണ്ടാണെന്നും ഹിന്ദു ആചാരങ്ങളെയും അനുഷ്ഠാനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തരുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: