ന്യൂദല്‍ഹി: സൂര്യനെല്ലി പീഡനക്കേസിലെ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീംകോടതി. അതിലും അടിയന്തിരമായി പരിഗണിക്കേണ്ട നിരവധി കേസുകള്‍ കോടതിക്ക് മുന്നിലുണ്ടെന്നും കോടതി വ്യക്തമാക്കി. ഒക്ടോബര്‍ 13ന് കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.
ഹൈക്കോടതി ശിക്ഷിച്ച് ജയിലില്‍ കഴിയുന്ന സൂര്യനെല്ലി കേസിലെ പ്രതികളായ 24 പേരാണ് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ധര്മ്മരാജന് ഉള്‍പ്പെടെയുള്ള പ്രതികളുടെ വാദം അംഗീകരിക്കാതിരുന്ന കോടതി കേസ് രണ്ടുമാസത്തിന് ശേഷം പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പീഡനക്കേസില്‍ പരാതിക്കാരിയുടെ സ്വഭാവശുദ്ധി കണക്കിലെടുക്കേണ്ടതില്ലെന്നും പെണ്‍കുട്ടിക്ക് രക്ഷപ്പെടാനുള്ള സാഹചര്യങ്ങൡല്ലാതിരുന്നെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം തെറ്റാണെന്ന് കാണിച്ചാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: