തിരുവനന്തപുരം: സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെ ശാസിച്ച മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്.
രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനു വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെയും ജുഡീഷ്യറിയെയുമെല്ലാം ഭീഷണിപ്പെടുത്തി സ്വന്തം വരുതിയിലാക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും യു.ഡി.എഫ് നേതാക്കളുടെയും ശ്രമങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വിളിച്ചുവരുത്തി കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ജനാധിപത്യത്തിന് വിരുദ്ധമാണ്. കമ്മീഷനെ ശാസിക്കാനും കമ്മീഷന് നിര്‍ദേശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ നിയമപരമായി ഒരധികാരവുമില്ല.
അതുപോലെ മന്ത്രി കെ.സി.ജോസഫും കമ്മീഷനെ വിമര്‍ശിച്ചു. 30 വര്‍ഷം മുമ്പുള്ള കമ്മീഷണറുടെ രാഷ്ട്രീയ ചായ്വിനെപറ്റി ഗവേഷണം നടത്തുകയാണ്. നേരത്തെ, പാമോലിന്‍കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിധി പറഞ്ഞതിന്റെ പേരില്‍ വിജിലന്‍സ് ജഡ്ജിയെ പാകിസ്ഥാന്‍കാരനെന്ന് ആക്ഷേപിച്ച് ഓടിച്ചുവെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: