ഇസ്ലാമബാദ്: കശ്മീര്‍ വിഷയമില്ലാതെ ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ഏത് ചര്‍ച്ചയും നിരര്‍ത്ഥകമായിരിക്കുമെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരിഫ്. മന്ത്രിസഭായോഗത്തിലാണ് ഷെരീഫ ഇക്കാര്യം പറഞ്ഞതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരുരാജ്യങ്ങളിലേയും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച പാക്കിസ്ഥാന്റെ നിലപാട് മൂലം പൊളിഞ്ഞ സാഹചര്യത്തിലാണ് ഷെരീഫിന്റെ വിശദീകരണം.
കശ്മീരിലെ വിഘടനവാദി നേതാക്കള്‍ മൂന്നാം കക്ഷിക്കാരല്ല. കശ്മീര്‍ വിഷയത്തില്‍ അവര്‍ പ്രധാനികളാണ്. അവരുടെ ഭാവി നിര്‍ണയിക്കുന്ന എന്തു തീരുമാനം എടുക്കുമ്പോഴും അവരുമായും കൂടിയാലോചന നടത്തണം. അവരുടെ അഭിപ്രായവും പരിഗണിക്കണമെന്നും ഷെരീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: