ശ്രീനഗര്‍:ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് വെടിവയ്പ്പ്. ജമ്മു കശ്മീരിലെ കുപ്പുവാര ജില്ലയിലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു.
കരസേനയിലെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാക്കിസ്ഥാന് സൈന്യം വീണ്ടും വെടിവയ്പ്പ് നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു.
അതിര്‍ത്തിയില്‍ നോഗം സെക്ടറില്‍ ഒളിഞ്ഞിരുന്ന് പാക്കിസ്ഥാനി വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പിന്നീട് മരിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്റെ പ്രകോപനം അതിര്‍ത്തിയില്‍ തുടരുകയാണ്.
ഈ മാസം മാത്രം പാക്കിസ്ഥാന് 52 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി. ആഗസ്റ്റ് 19ന് അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ ആക്രമണമായിരുന്നു നടത്തിയത്. സാംബ സെക്ടറിലായിരുന്നു വെടിവയ്പ്പ്. പുതിയ സംഭവത്തോടെ ഈ വര്‍ഷം പാക്കിസ്ഥാന് 245 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: