തൈക്കാട്ടുശ്ശേരി: അമിതമായി പണം സമ്പാദിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമായത് മരങ്ങള്‍ നട്ടു വളര്‍ത്തുന്നതാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഒരാള്‍ ഒരു വൃക്ഷത്തൈ നടുമ്പോള്‍ ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന ഓക്സിജന്‍ ആണ് അയാള്‍ ആ ചുറ്റുപാടിലെ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നത്. പ്രകൃതിയെ ഈശ്വരനായി കണ്ട് ആരാധിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെന്നും, വൃക്ഷങ്ങളെ പൂജിക്കുന്ന പൂര്‍വ്വിക സംസ്ക്കാരം നാം പിന്തുടരണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു . സനാതന ധര്‍മ്മം സംരക്ഷിക്കപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സ്വാമിജി ചൂണ്ടിക്കാട്ടി. ധര്‍മ്മത്തെക്കുറിച്ച് ഉള്‍ക്കാഴ്ച എല്ലാവര്ക്കും ഉണ്ടാവണമെന്നും സ്വാമി സൂചിപ്പിച്ചു.
ആര്‍എസ്എസ് തൈക്കാട്ടുശ്ശേരി മണ്ഡലം തൈക്കാതൃക്കയില്‍ ശാഖയുടെ രക്ഷാബന്ധന ഗ്രാമോത്സവത്തോടനുബന്ധിച്ച് തൈക്കാതൃക്കയില്‍ ക്ഷേത്രവളപ്പില്‍ ജന്മനക്ഷത്രങ്ങളുടെ പേരിലുള്ള വൃക്ഷ തൈകള്‍ നട്ടുജന്മനക്ഷത്രക്കാവിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പങ്കെടുത്തവര്‍ പരസ്പരം രാഖി ബന്ധിച്ചാണ് നക്ഷത്രത്തൈകള് നട്ടത്. കുരുക്ഷേത്ര പ്രകാശന്റെ ജനറല്‍ മാനേജര്‍ എ. എന്‍. നന്ദകുമാര്‍ രക്ഷാബന്ധന സന്ദേശം നല്കി. പി. എന്‍ വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് വിജയന് മാസ്റ്റര്‍ , ആര്‍എസ്എസ് താലൂക്ക് പ്രചാര്‍ പ്രമുഖ് വിമല്‍ രവീന്ദ്രന് ,ബാലഗോകുലം ജില്ലാ രക്ഷാധികാരി എന്‍. കൃഷ്ണ പൈ ,ടി.എസ് ശ്രീധരന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: