ന്യൂദല്‍ഹി: ചരക്കു സേവന നികുതി നിയമം( ജിഎസ്ടി) ചര്‍ച്ച ചെയ്ത് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സമ്മേളനം വിളിച്ചേക്കും. ബില്‍ പാസാക്കാന്‍ സഹകരിക്കാന്‍ സര്‍ക്കാര്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. ബില്ലില്‍ വരുത്തിയ ഭേദഗതികള്‍ കാണട്ടെ, എന്നിട്ട് പ്രതികരിക്കാം.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.ബില്‍ ഇരുസഭകളിലും പ്രത്യേകം പ്രത്യേകം പാസാക്കണമെന്നും ഖാര്ശം ആവശ്യപ്പെട്ടു. സംയുക്ത സമ്മേളനം വിളിച്ച് പാസാക്കരുതെന്നാണ് അവരുടെ ആവശ്യം. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ല. ഈ അവസരം ദുരുപയോഗം ചെയ്ത് ബില്‍ വീണ്ടും തടസപ്പെടുത്താമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍. ഇന്നത്തെ ആഗോള സാമ്പത്തിക അവസ്ഥയില്‍ ബില്‍ പാസാക്കേണ്ടത് അത്യവശ്യമാണ്.
പാര്‍ലമെന്റി കാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.അഭിപ്രായ സമന്വയം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹം പറഞ്ഞു. രാജ്യമൊട്ടാകെ ഒരേ നികുതി ഘടനയാക്കാനുള്ള ബില്ലാണ് ചരക്കു സേവന നികുതി ബില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: