ന്യൂദല്‍ഹി: ഡിജിറ്റല്‍, ഗ്രാമീണ വാര്‍ത്താവിനിമയ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനം സംബന്ധിച്ച പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.
സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പരാമര്‍ശിച്ച പ്രകാരം, ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അടുത്ത ആയിരം ദിവസങ്ങളക്കുള്ളില് വൈദ്യുതി ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ഉദേ്യാഗസ്ഥരോട് ആരാഞ്ഞു. ഇതിന്റെ പുരോഗതി അപ്പപ്പോള്‍ നിരീക്ഷിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്കി.
രാജ്യത്തെ മൊബൈല്‍ കണക്ടിവിറ്റി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇനിയും വാര്‍ത്താവിനിമയ ബന്ധങ്ങളെത്താത്ത വിദൂരസ്ഥ പ്രദേശങ്ങളില്‍ മൊബൈല്‍ കണക്ഷന് ലഭ്യമാക്കുന്നതിന് റെയില്‍വേയുടെയും മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങളുടെയും സാധ്യമായ എല്ലാ ശേഷിയും വിനിയോഗിക്കാന്‍ പ്രധാനമന്ത്രി ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഡിജിറ്റല്‍ ഇന്ത്യാ സംരംഭത്തിന്റെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാകണം ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ മേഖലയിലെ ലക്ഷ്യങ്ങളെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന, മൊബൈല്‍ കോളുകള്‍ ഇടയ്ക്കുവെച്ച് മുറിഞ്ഞുപോകുന്ന പ്രശ്നത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ഇത് പരിഹരിക്കാന്‍ എന്ത് നടപടികള്‍ കൈക്കൊള്ളാനാകുമെന്ന് ഉദേ്യാഗസ്ഥരോട് ആരാഞ്ഞു. ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബ്ദപ്രസാരണത്തിലെ ഈ പ്രശ്നങ്ങള്‍ ഭാവിയില്‍ ഡാറ്റാ കൈമാറ്റത്തെയും ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സൗരോര്‍ജ്ജ പദ്ധതികളുടെ പുരോഗതിയും പ്രധാനമന്ത്രി അവലോകനം ചെയ്തു. റെയില്‍വേ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് മതിയായ ധനം ഇപ്പോള്‍ ലഭ്യമാക്കുന്നതിനാല്‍ ഈ അടങ്കലുകള്ക്ക് അനുസൃതമായ ഫലങ്ങള്‍ ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെ ബാധ്യത ബന്ധപ്പെട്ട മന്ത്രാലയങ്ങള്ക്കാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
നിതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗാരിയ യോഗത്തില്‍ സംബന്ധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ്, നിതി ആയോഗ്, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദേ്യാഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: