കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശത്തിന്റ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജസ്റ്റിസ് ,സി.എന്‍. രാമചന്ദ്രന് നായര്‍ അഭിപ്രായപ്പെട്ടു. ചാവറ ഫെസ്റ്റ് 2015 ന്റെ ഭാഗമായി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വിവരാവകാശനിയമത്തിന്റെ പതിറ്റാണ്ട് നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാര്‍ ഉദ്ഘാടനെ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തനത്തെ വിപ്ലാവത്മകമാക്കുന്നതില് രചനാത്മകമായ പങ്കാണ് വിവരാവകാശ നിയമം വഹിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. ജുഡീഷറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിരസിക്കുന്ന നിഷേധാത്മകമായ നിലപാടാണ് വിവരാവകാശ നിയമത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ടുവന്നാല്‍ അതോടെ നിയമം തന്നെ ഇല്ലാതാക്കാനാണ് സാധ്യതയെന്ന് മുന്‍ എംഎല്‍എ കെ. കൃഷ്ണന് കുട്ടി അഭിപ്രായപ്പെട്ടു. കേരള ആര്‍ടിഐ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു വിഷയം അവതരിപ്പിച്ചു. ചാവറ സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ റോട്ടറി ഡിസ്ട്രിക്റ്റ് ലൈഫ് അസിസറ്റന്റ് ഗവണര്‍ കേണല്‍ ജോജോ ജേക്കബ്, അഡ്വ. എ. ജയകുമാര്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചീന് ക്യൂന്‍ സിറ്റി പ്രസിഡന്റ് ജിജോ പാലത്തിങ്കല്‍, കെ.എന്‍.കെ നമ്പൂതിരി, എന്നിവര്‍ പ്രസംഗിച്ചു. വിവരാവകാശനിയമത്തിന്റെ വികസനപരിണാമങ്ങള് വിശദീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടന്നു.
തുടര്‍ന്നു നടന്ന കലാസന്ധ്യ കാരിക്കാമുറി ആശ്രമം സുപ്പീരിയര്‍ റവ. ഫാ. ജോസ് തച്ചില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. ഫാ. ജെയ്സണ്‍ പുറ്റനാല്‍ സിഎംഐ, ലെനാര്‍ഡ് ജെ. എബ്രഹാം, വിനോദ് ബി.ബി., ജോര്‍ജ്ജ് വര്‍ഗ്ഗീസ്, വിജയന് മോനോന് എന്നിവര്‍ പ്രസംഗിച്ചു. രഞ്ജിത്ത് തൃപ്പൂണിത്തുറ അവതരിപ്പിച്ച കേരളനടനം- ഓട്ടന്തുള്ളല്, ശ്യാമള സുരേന്ദ്രന് ധരണി അവതരിപ്പിച്ച മോഹിനിയാട്ടം, ട്രിപ്പീസ് ഡാന്‍സ്,റോപ്പ് ഡാന്‍സ്, അശോക് ആനന്ദ് അവതരിപ്പിച്ച ജഗഌംഗ് ഡാന്‍സ്, കാഴ്ചവൈകല്യമുള്ളവരുടെ ഗാനമേള ഹാര്‍ട്ട് റ്റു ഹാര്‍ട്ട് എന്നിവ കാണികളുടെ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: