ശ്രീനഗര്‍: പാക്കിസ്ഥാനും ഭാരതത്തില്‍ ഭീകരത വിതയ്ക്കുന്ന ഭീകരരും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമാണ് ഉള്ളതെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയുടെ മേധാവി സെയ്ദ് സലാഹുദ്ദീനും ശ്രീനഗര്‍ ജയിലിലടച്ച ഭീകരനും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. തടവിലുള്ള ഭീകരരെ വിട്ടയക്കാന്‍ കൂടുതല്‍ പണം എത്തിക്കാമെന്ന സലാഹുദ്ദീന്റെ വാഗ്ദാനവും സംഭാഷണത്തില്‍ കേള്‍ക്കാം.
സെയ്ദ് സലാഹുദ്ദീന്: അസലാമു അലൈക്കും അവിടെയുള്ള എല്ലാവര്ക്കും സുഖമല്ലേ?
മന്‍സൂര്‍ അഹമ്മദ് വാനി( ജയില്‍പുള്ളി): നിങ്ങളുടെ അനുഗ്രഹം കാരണം എല്ലാവര്ക്കും സുഖം തന്നെ.
സലാഹുദ്ദീന്: അള്ളാ നിങ്ങളെ രക്ഷിക്കട്ടെ.
വാനി: സര്, ആസിഫ് സാഹിബിനെ അറയില്ലേ.
സലാഹുദ്ദീന്: ശരി,ശരി
വാനി: ഇവിടെയുളള ഞങ്ങള്‍ എട്ടൊന്‍പതു പേര് 20 കേസുകളാണ് നേരിടുന്നത്. ഞങ്ങള്‍ക്ക് വക്കീലില്ല. ഒരാളെ വയ്ക്കാന്‍ മൂന്നാലു ലക്ഷം രൂപ വേണം.
സലാഹുദ്ദീന്: വിഷമിക്കേണ്ട, ഈ കേസുകളെപ്പറ്റി ഞങ്ങള്‍ക്ക് അറിയാം. ഉത്തരവാദിത്വപ്പെട്ട ഒരാളോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹം നോക്കിക്കൊള്ളും. പണമെല്ലാം കൃത്യ സമയത്ത് നല്‍കും. അത് ഞങ്ങളുടെ ഉത്തരവാദിത്വമാണത്. അതിനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുമുണ്ട്. ജോലികള്‍ സമയത്ത് തീര്‍ക്കുമെന്ന് ബന്ധപ്പെട്ടയാള്‍ ഉറപ്പു നല്‍കിയിട്ടുമുണ്ട്.
വാനി: നന്ദി. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെ ഓര്‍ക്കുക.
ദേശീയ അന്വേഷണ ഏജന്‍സിയാണ് സംഭാഷണം പുറത്തുവിട്ടത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സ്ഥാപകനാണ് സലാഹുദ്ദീന്, ഭാരതം പാക്കിസ്ഥനോട് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുന്ന 20 കൊടുംഭീകരരില്‍ ഒരുവനാണ് ഇയാള്‍. കശ്മീര്‍ താഴ്വരയിാല ബദ്ഗാമില്‍ 1946 ല്‍ ജനിച്ച ഇയാള്‍ക്ക് അഞ്ച് ആണ്മക്കളും രണ്ടു പെണ്മക്കളുമുണ്ട്. ഭാരതത്തില്‍ അസ്ഥിര വിതയ്ക്കാനും ഭീകരപ്രവര്‍ത്തനം നടത്താനും പാക്കസ്ഥാനും അവരുടെ ചാരസംഘടനയായ ഐഎസ്ഐയും സഹായിക്കുന്ന നിരവധി ഭീകരസംഘടനകളില്‍ പ്രമുഖസ്ഥാനത്തുത്ത്ത്ത ഒന്നാണ് ഹിസ്ബുള്‍. ലഷ്ക്കര്‍ ഇ തൊയ്ബയാണ് മറ്റൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: