ബീജിങ്: ലോക ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കിനെ തീപിടിപ്പിക്കാന്‍ ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടും, യുഎസിന്റെ ജസ്റ്റിന് ഗാറ്റ്ലിനും വീണ്ടുമെത്തുന്നു. ഇത്തവണ 200 മീറ്ററിലാണ് ഇവരുടെ അങ്കം. ഇരുവരും തങ്ങളുടെ ഹീറ്റ്സില്‍ ഒന്നാമതെത്തി സെമി ഫൈനലിനു യോഗ്യത നേടി. സെമി ഇന്ന്, ഫൈനല്‍ നാളെ.
ഹീറ്റ്സില്‍ 20.28 സെക്കന്‍ഡില്‍ ഒന്നാമത് ഫിനിഷ് ചെയ്തു ബോള്‍ട്ട്. എന്നാല്‍, ബോള്‍ട്ടിനേക്കാള്‍ കുറഞ്ഞ സമയത്തില്‍ ഗാറ്റ്ലിന് മുന്നേറി (20.19 സെക്കന്‍ഡ്). ജപ്പാന്റെ പതിനാറുകാരന് സ്പ്രിന്റര്‍ അബ്ദുള്‍ ഹക്കിം സാനി 20.35 സെക്കന്‍ഡില്‍ ഗാറ്റ്ലിനു പിന്നില്‍ ഫിനിഷ് ചെയ്ത് വിസ്മയമായി. ആദ്യ ഹീറ്റ്സില്‍ ഓടിയ തുര്‍ക്കിയുടെ റമില്‍ ഗുല്യേവിന് ഹീറ്റ്സിലെ മികച്ച സമയം (20.01 സെക്കന്‍ഡ്).
ഇവിടെ ബോള്‍ട്ട് സ്വര്‍ണം നിലനിര്‍ത്തിയാല്‍ അപൂര്‍വ സ്പ്രിന്റ് ഡബിളിനാകും ലോകം സാക്ഷിയാകുക. 2008ലെ ബീജിങ് ഒളിംപിക്സിനു ശേഷം ലോക, ഒളിംപിക് വേദികളില്‍ 100, 200 മീറ്ററുകളില്‍ തോല്‍വിയറിഞ്ഞിട്ടില്ല ബോള്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: