ന്യൂദല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിക്കാര്യം പ്രധാനമന്ത്രി നേരിട്ട് പരിശോധിക്കുന്നു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് പിഎംഒ പ്രതിരോധ-ധനമന്ത്രാലയങ്ങള്ക്ക് നിര്‍ദ്ദേശം നല്കി. പ്രതിരോധമന്ത്രി മനോഹര്‍ പരീഖറുമായി പ്രധാനമന്ത്രി ഇന്നലെ ചര്‍ച്ച നടത്തി.
1965ലെ ഭാരത-പാക് യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികദിനമായ ആഗസ്ത് 28ന് പ്രധാനമന്ത്രി വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. വിരമിച്ച സൈനികരുടെ രണ്ടുപതിറ്റാണ്ടോളം നീണ്ട ആവശ്യമാണ് അതിന്റെ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്നത്.
സൈന്യത്തില്‍ നിന്നും വിരമിച്ച 22 ലക്ഷം പേരും സൈന്യത്തിലിരിക്കെ വീരമൃത്യു വരിച്ച സൈനികരുടെ ആറു ലക്ഷത്തോളം വരുന്ന വിധവകളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വണ്‍റാങ്ക് വണ്‍ പെന്ഷന് പദ്ധതി നടപ്പാക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണ നടപടിക്രമങ്ങളാണ് കാലതാമസമായത്.
പദ്ധതി പ്രഖ്യാപനം നീണ്ടുപോകുന്നതിനെതിരെ വിരമിച്ച സൈനികര്‍ ജന്തര്‍മന്തറില്‍ നിരാഹാര സമരം തുടരുകയാണ്. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് ഇന്നലെ സമരക്കാരെ സന്ദര്‍ശിക്കുകയുണ്ടായി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റിട്ട.കേണല്‍ പുഷ്പേന്ദര്‍ സിങ്, ഹവീല്‍ദാര്‍ അശോക് ചൗഹാന് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. കേന്ദ്രമന്ത്രിയും മുന്‍കരസേനാ മേധാവിയുമായ ജനറല്‍ വി.കെ.സിങിന്റെ മകള്‍ മൃണാളിനിയുള്പ്പെടെയുള്ള പ്രമുഖരും വിരമിച്ച സൈനികര്‍ക്കൊപ്പം സമരരംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി പ്രഖ്യാപിക്കുമെന്നും തങ്ങള്‍ക്ക് മോദിയില്‍ വിശ്വാസമാണെന്നും സമരക്കാര്‍ ഇന്നലെയും ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: