തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 23നോ 25നോ നടത്താമെന്ന് സര്‍ക്കാര്‍. ഇക്കാര്യം കേസ് പരിഗണിക്കുന്ന സെപ്റ്റംബര്‍ മൂന്നിന് കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും കൂടിയാലോചന നടത്തിയതിനു ശേഷമാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.
28 മുനിസിപ്പാലിറ്റികള്‍ കൂടിയുള്പ്പെടുത്തണമെന്നും ആവശ്യപ്പെടും. 23 തിങ്കളാഴ്ചയോ 25 ബുധനാഴ്ചയോ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ ചുമതലയേല്‍കുന്ന രീതിയില്‍ ക്രമപ്പെടുത്താം. തങ്ങളുടെ നിലപാട് കോടതിയെ അറിയിക്കുന്നതിന് മുമ്പ് ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനുമായും കൂടിയാലോചന നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നല്കുന്ന സത്യവാങ്മൂലത്തെ എതിര്‍ക്കില്ലെന്നു കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: