തിരുവനന്തപുരം : സെപ്റ്റംബര്‍ രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കില്‍ മനുഷ്യാവകാശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി പോലീസിന് നിര്‍ദ്ദേശം നല്കി. മനുഷ്യാവകാശം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായതിനാല്‍ അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പണിമുടക്ക് ബന്ദല്ലെന്നും പണിമുടക്ക് സമയത്ത് മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി.
നോട്ടീസ് കൊടുത്ത് നിയമാനുസൃതം പണിമുടക്കാന്‍ അവകാശമുണ്ടെങ്കിലും പണിമുടക്കുക എന്നത് മൗലികാവകാശമല്ല. ജോലിക്ക് വരുന്നവരെ തടസ്സപ്പെടുത്തിയാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. സ്വകാര്യ വാഹനങ്ങള്‍ തടയാനോ വഴി തടയാനോ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനോ പാടില്ല.
ഓണാവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്കുള്ള യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റയില്‍വേ സ്റ്റേഷനില്‍ യഥാസമയം എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മനുഷ്യാവകാശ ലംഘനമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ മധ്യവേനല്‍ അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നത് സെപ്റ്റംബര്‍ ആദ്യമാണ്. പണിമുടക്ക് കാരണം യഥാസമയം വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മനുഷ്യാവകാശ ലംഘനമാണ്.
പണിമുടക്കിന്റെ ഭാഗമായി അക്രമങ്ങള്‍ നടന്നാല്‍ ഉത്തരവാദിത്വത്തില്‍ നിന്നും യൂണിയനുകള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. ഉത്തരവ് ചീഫ് സെക്രട്ടറിക്കും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ലേബര്‍ കമ്മീഷണര്‍ക്കും വിവിധ തൊഴിലാളി സംഘടനകള്‍ക്കും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: