കോട്ടയം: നാടും നഗരവും ഉത്രാടപ്പാച്ചിലില്‍. അവസാന ഒരുക്കങ്ങളുമായി ഓണം ആഘോഷിക്കുവാനായി നാടും നഗരവും ഒരുങ്ങിയതോടെ ഓണവിപണി കൂടുതല്‍ സജീവമായി. പൂക്കടകളും വസ്ത്രശാലകളിലും പച്ചക്കറിക്കടകളിലും ഗ്രഹോപകരണശാലകളിലുമെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കച്ചവടം പൊടിപൊടിക്കുന്ന ഉത്രാടനാളില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കും തുടങ്ങി. നഗരത്തില്‍ പലയിടത്തും പൂക്കള മത്സരം, പായസമത്സരം, ഉറിയടി, കുമ്മാട്ടി, പുലികളി, വടംവലി, തിരുവാതിരക്കളി തുടങ്ങിയ കലാപരിപാടികള്‍ നടന്നു. സാംസ്കാരിക സംഘടനകള്‍ എല്ലാം തന്നെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ക്ലബ്ബുകളും മറ്റും വ്യത്യസ്ത പരിപാടികളോടെ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായി.
അന്യസംസ്ഥാന കച്ചവടക്കാരാണ് നഗരത്തില്‍ കൂടുതലും പൂവില്‍പ്പന നടത്തുന്നത്. ഇത്തവണയും തമിഴ്നാട്ടില്‍നിന്നാണ് നഗരത്തില്‍ പൂക്കള്‍ ഏറെയും വില്‍പ്പനക്കായി എത്തുന്നത്. അത്തംമുതല്‍ നഗരത്തില്‍ പലയിടത്തും പൂവില്‍പ്പന നടത്തിയ പൂക്കച്ചവടക്കാര്‍ ഇപ്പോള്‍ പൊതുനിരത്ത് ഒട്ടുമിക്കതും കൈയടക്കിയ കാഴ്ചയാണ്. നാട്ടിലെല്ലായിടത്തും പൂക്കള മത്സരങ്ങളുടെ തിരക്കാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലുമെല്ലാം മത്സരത്തിന്റെ ആവേശത്തിലാണ്് ജനങ്ങള്‍. പൂവിന് കഴിഞ്ഞ വര്ഷത്തേക്കളും വില കൂടുതലാണ്. കര്‍ണാടകത്തിലെ ബംഗളൂരു, മൈസൂരു, ഗുണ്ടല്‍പേട്ട്, തമിഴ്നാട്ടിലെ ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍നിന്നാണ് ഓണവിപണി ലക്ഷ്യമിട്ട് പൂക്കളെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: