തീക്കോയി: ഗ്രാമപഞ്ചായത്തിലെ ആറ്റുപുറമ്പോക്കില്‍ വീടുവച്ച് താമസിക്കുന്ന മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളില്‍ മാത്രം നൂറിലധികം കുടുംബങ്ങളാണ് പട്ടയം ലഭിക്കാതെ പുറമ്പോക്കില്‍ താമസിക്കുത്. താമസ സ്ഥലത്തിന് പട്ടയമില്ലാത്ത കാരണത്താല്‍ ത്രിതല പഞ്ചായത്തുകളുടെയോ സര്‍ക്കാരിന്റെയോ യാതൊരുവിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. മറ്റ് സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഭൂമി സീറോ ലാന്റ് ആക്കിയെടുത്ത് സ്വന്താമായി പട്ടയഭൂമി ഇല്ലാത്തവര്‍ക്ക് പതിച്ചു കൊടുക്കുന്ന അധികാരികള്‍ തലമുറകളായി ആറ്റുപുറമ്പോക്കില്‍ താമസിക്കുന്നവരെ അവഗണിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ഇ.ഡി രമണന് അധ്യക്ഷത വഹിച്ചു. സി.ജി രാജു, ഒ.ആര് റെജി, എം.പി ഷൈജു, വി.ജി ഷിജു, സോനു ഇലിപ്പിക്കല്, ഇ.ആര് സോമന്, എം.ജി ശിവന്, ജ്യോതിഷ് ഗോപി, പി.ആര് ശശിധരന്, സുരേഷ് കൊച്ചോലിക്കല്‍, ഒ.എസ് മനോജ്, ബേബി കുന്നത്ത്, ബേബി ജോസഫ്, സിബി ജോസഫ്, പി.സി ഷിബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: