പാലാ: ഇന്നലെ ളാലം തോട്ടില്‍ തള്ളിയ കക്കൂസ് മാലിന്യം കംഫര്‍ട്ട് സ്റ്റേഷനിലേതെന്ന് സംശയിക്കുന്നതായി നഗരസഭാ ചെയര്മാന് കുര്യാക്കോസ് പടവന് പറഞ്ഞു. നഗരസഭാ പരിധിക്കുള്ളില്‍ ഏതെങ്കിലും സ്ഥാപനമോ വ്യക്തിയോ കക്കൂസ് മാലിന്യം നീക്കം ചെയ്യുമ്പോള്‍ ആരോഗ്യ വിഭാഗത്തെ മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങണം. വി.ആര്. രാജേഷ് അംഗമായ സ്വാശ്രയസംഘം കംഫര്‍ട്ട് സ്റ്റേഷന്റെ മാലിന്യങ്ങള്‍ ടാങ്ക് വൃത്തിയാക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടില്ല. ഈ സ്ഥാപനത്തില്‍ നിന്നുള്ള മാലിന്യമാണ് തോട്ടില്‍ നിക്ഷേപിച്ചതെന്നാണ്. ഇന്നലെ ഇത് സംബന്ധിച്ച് ചേര്‍ന്ന അടിയന്തിര കൗണ്‍സിലിന്റെ വിലയിരുത്തല്‍.
ഇതുമൂലം നഗരത്തില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ മാലിന്യമില്ലെന്നും മാലിന്യം ഒഴുക്കിയ ഭാഗത്തിനുമുകളില്‍ മീനച്ചിലാറ്റിലെ പരിപ്പില്‍ കടവില്‍ നിന്നുള്ള കിണറ്റില്‍ നിന്നുമാണ് നഗരസഭാ പരിധിയില്‍ ശുദ്ധജലവിതരണം നടത്തുന്നതെന്നും ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: