തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിവാദങ്ങള്‍ക്കു കാരണം സര്‍ക്കാര്‍ നടപടിക്രമങ്ങളില വീഴ്ച. കുറ്റം മുഴുവന്‍ തെരഞ്ഞെടുപ്പ് കമ്മിഷനും. 2007-ല്‍ സൂപ്രീംകോടതിയിലെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദ് നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധെപ്പട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി അഞ്ചു വര്‍ഷത്തേക്ക് നിജപ്പെടുത്തിയുള്ളതാണ് വിധി. കാലാവധി തീരുന്ന മുറയ്ക്ക് പുതിയ സമിതിക്കായുള്ള തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണം. തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ കമ്മീഷന്റേത് സുപ്രീംകോടതി വിധിയുടെ ലംഘനമാകും.
ഹൈക്കോടതിയില്‍ സപ്തംബര്‍ മൂന്നിന് സര്‍ക്കാര്‍ നല്കുന്ന സത്യവാങ്മൂലത്തില്‍ കമ്മീഷന് അഭിപ്രായം പറയില്ല എന്ന തീരുമാനത്തിനു പിന്നിലുള്ള കാരണവും സുപ്രീംകോടതി വിധിയാണ്. സര്‍ക്കാര്‍ തീരുമാനത്തിന് സമ്മതം മൂളിയാല്‍ കമ്മീഷന്റെ നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാം. ഇത് കോടതിയലക്ഷ്യ നടപടികളിലേക്ക് കമ്മീഷനെ കൊണ്ടുചെന്നെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: