ഓണം എന്ന് പറഞ്ഞാല്‍ ആദ്യം ഓര്‍മ്മ വരിക ഓണവില്ലാണ്. അന്നും ഇന്നും. കുട്ടിക്കാലത്തെ സ്വപ്നങ്ങളുമായി അത് ബന്ധപ്പെട്ടു കിടക്കുന്നു.
പാത്തിയും ഞാണും കോലും തമ്മില്‍ വാഴ നാരു കൊണ്ടു കുട്ടിക്കെട്ടി അടുപ്പിന്റെ. മീതെചൂടിക്കയറു കൊണ്ടു കെട്ടിത്തുക്കി ഇട്ടിട്ടുണ്ടാവും. പുഴുതുളക്കാതിരിക്കാന്. ഓണം അടുത്താല്‍ രാമേട്ടന് ഇത് അഴിച്ച് എടുക്കും. തുണി ക്കഷ്ണം കൊണ്ടു വൃത്തി യായി തുടയ്ക്കും. എണ്ണ പുരട്ടി മിനുപ്പിക്കും.
രാമേട്ടന് എന്നേക്കാള്‍ നാലഞ്ച് വയസ്സ് കുടും. അതുകൊണ്ട് വില്ലിന്റെ ഉടമ രാമേട്ടനാണ്. എപ്പോഴെങ്കിലും ദയ തോന്നിതന്നാല് എനിക്കുംകൊട്ടാം അത്ര തന്നെ.
ഏകദേശം ഒരുമിറ്ററു നീളം കാണും പാത്തിക്ക്. രണ്ടു തലയ്ക്കലും ഓരോ പൊഴി ഉണ്ട്. അതില്‍ കുടുക്കിനിര്‍ത്താന്‍ പാകത്തില്‍ ഒരു ഞാണ് ഉണ്ട്. വില്ല് കുലക്കുക എന്നത് ഒരു കലയാണ്. നിലത്തു ഇരുന്നു ഒരു കാലു നിട്ടി പാത്തി യുടെ നടുവില്‍ ചവിട്ടി പ്പിടിച്ചു ഇരു കയ്യ് കൊണ്ടുംവളച്ചു ഞാണ് പാത്തിയില്‍ തൊടുവിച്ച്വെച്ച് വിരല്‍ കൊണ്ടു തള്ളിത്തള്ളി കൊണ്ടുപോയി അതില്‍ കുരുക്കുന്നു.ഞാണിന്റെ യും പാത്തിയുടേയും ഒരുവശത്ത് വരഞ്ഞിട്ടുണ്ടാവും.
ആ പുറം ചേര്‍ത്തുവെച്ചു കുലച്ചാല്‍ മാത്രമേ ശരിയായ നാദം വരൂ. അധികം വളഞ്ഞാല്‍ പാത്തിയുടെ നടു മുറിയും. വളവു കുറഞ്ഞാല്‍ ഞാണ്പൊഴിയില് കൃത്യമായി ഇരിക്കുകയും ഇല്ല. അങ്ങിനെയെങ്കില്‍ അതിന്റെ വക്ക് ഇടിയും. അതോടെ വില്ല് പൊട്ടി ത്തെറിക്കുകയും ചെയ്യും. കുലച്ച വില്ല് ഒരിക്കലും നിലത്തു മലര്‍ത്തി വെക്കരുത്. അങ്ങിനെ ആയാലും പൊട്ടി ത്തെറിക്കും.
രാമേട്ടന്നു മാത്രം വില്ല്. അത് ശരിയല്ല. എനിക്കും സ്വന്തമായി ഒരു വില്ല് വേണം. മോഹം കൊണ്ടു എന്ത് ചെയ്യാന്‍? രാമേട്ടന്റെ പിറകെ പറഞ്ഞ പണിയൊക്കെ ചെയ്ത് സേവകുടി നടക്കുക മാത്രം ഗതി.
എല്ലാ ഓണത്തിനും ആശാരി പങ്ങന് അളവ് മേടിക്കാന്‍ വരുമ്പോള്‍ ഓണ ക്കാഴച്ചയായി മരക്കയ്യില്‍ ആണു കൊണ്ടു വരിക. ഒരിക്കല്‍ ഓണക്കാഴ്ച്ച വെച്ചത് വില്ലായിരുന്നു. അതിന്നു ഗുണം കുറവായിരുന്നു പാത്തി കമുങ്ങിന്റെആര് ആയിരുന്നു. സാരമില്ല രാമേട്ടന്നു മാത്രമല്ല എനിക്കും ഒരു ഓണവില്ല് ആയല്ലോ…
തിരുവോണദിനത്തിനു തൃക്കാക്കരയപ്പനെ വെച്ചു പുജിക്കുമ്പോള് കുലച്ച വില്ലും വെക്കാറുണ്ട്. അതുകഴിഞ്ഞാല്‍ ആര്പ്പ്വിളിക്കണം. വില്ലുകൊട്ടണം. രാമേട്ടന്റെ ഒപ്പം ഞാനും ഇക്കൊല്ലം വില്ല് കൊട്ടും.
വലതു നെഞ്ചില്‍ ഇടതു കൈ കൊണ്ടു ചേര്‍ത്തും പിടിച്ച് വലതു കൈ കൊണ്ടു കൊട്ടും. നെഞ്ചില്‍ അമര്‍ത്തുകയും വിടുകയും ചെയ്യുമ്പോള്‍ നാദത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവും. അന്നേക്കു വില്ലിന് മേല്‍ തായമ്പക പ്രചാരത്തില്‍ ആയിരുന്നില്ല. എങ്കിലും ഞങ്ങള്‍. തൃത്താല കേശവനും കുഞ്ഞികൃഷ്ണനുമായി മാറും. ഉറപ്പ്.
ഓണദിനം. തൃക്കാക്കര അപ്പനെ വെച്ചു വില്ല് വെച്ചു പുജിക്കണം. വില്ല് കുലക്കാന്‍ ഞാന്‍ ചവിട്ടിപ്പിടിച്ചു വളക്കുമ്പോള്‍ ….പാത്തി നടുവില്‍ വെച്ചു……. എന്റെഹൃദയം മുറിഞ്ഞു പോയി. അത് ഇന്നും നീറ്റലായി മനസ്സിന്റെ! അടിത്തട്ടില്‍ മായാതെ മങ്ങാതെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: