ഓണത്തിന്റെ പ്രാധാനം അതിന്റെ വിഭവസമൃദ്ധമായ സദ്യതന്നെയാണ്. മാലോകരെല്ലാം തിരുവോണത്തിന് കോടിചുറ്റി ഒട്ടെല്ലാവിഭവങ്ങളും ചമച്ച് കുടുംബാംഗങ്ങളോടൊത്ത് ഓണമുണ്ണുന്നത് പ്രത്യേകസുഖംതന്നെയാണ്. പുറംനാട്ടിലുള്ളവര്‍ കൂട്ടുകാരുമൊത്ത് നടത്തുന്ന ആഘോഷം വിലമതിയ്ക്കാനാവാത്ത അനുഭവം തന്നെയാണ്. നാട്ടിലുണ്ടായിരുന്നപ്പോള്‍ ഓണത്തിനെ വിലവെച്ചു കാണുകില്ല. പക്ഷേ അന്യനാട്ടുകാര്ക്കുമുന്നില് നമ്മുടെ ഐക്യം കാണിച്ചുകൊടുക്കേണ്ടതാവശ്യമാണ്. അതിനാല്‍ എല്ലാവരും ചേര്‍ന്ന് സദ്യവരെ തീര്‍ത്ത് ദേശീയവികാരം കാണിക്കുന്ന മഹോത്സവമാക്കിമാറ്റും.
കുറെപ്പേരെ ക്ഷണിച്ച്സദ്യ നടത്തുമ്പോള്‍ ചിലതെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. സദ്യഉണ്ടാക്കുവാന് ഒരുപക്ഷേ പറ്റിയെന്നുവേന്നക്കും. അത് വിളമ്പുന്നതിനും, കഴിയ്ക്കുന്നതിന്നും ചിലചിട്ടവട്ടങ്ങള്‍ ഉണ്ട്. അതാര്‍ക്കും അറിയുകയില്ല. ഇതിനു കുറച്ച് നിയമങ്ങള്‍ ഉണ്ട്. പാചകക്കാരന് നന്നാവണം, വിളമ്പുന്നവന് നന്നാവണം, അടുത്തിരിയ്ക്കുന്നവന്‍ നന്നാവണം, നടത്തിപ്പുകാരന് നന്നാവണം. പന്തി വിചാരിപ്പുകാരന്‍ എന്നയാള്‍ കഴിക്കാനിരിക്കുന്നവന്റെ ഹിതാഹിതങ്ങള്‍ അന്വേഷിക്കണം. എല്ലാവിഭവവും എല്ലാവര്ക്കും കിട്ടുന്നില്ലേ എന്ന് ഉറപ്പുവരുത്തണം. നമ്മള് ആദ്യം ഗണപതിയ്ക്ക് വിളക്കുതെളിയിച്ച് ഇലവച്ച് വിഭവങ്ങള്‍ എല്ലാം വിളമ്പുന്നു.
ഭക്ത്യാദരപൂര്‍വ്വം പ്രണമിച്ചിട്ടാണ് ഇലവയ്ക്കുക. കഴിക്കാനുള്ളവരെ ഇരുത്തിയശേഷം ഇലകഴുകുവാന് വെള്ളം നല്‍കണം. ചെറുവിഭവങ്ങള്‍ ആദ്യം വിളമ്പും. ഇപ്പോള്‍ കിട്ടിയസാധനങ്ങളെല്ലാം അകത്താക്കാന്‍ തുടങ്ങും. ഇത്ഒട്ടുംനന്നല്ല. കാരണം ചോറുവരുമ്പോഴേയ്ക്കും ചെറുവിഭവങ്ങള്‍ തീര്‍ന്നിരിക്കും ചോറിന് വേണ്ടി വീണ്ടുംകറികള് കൊണ്ടുവരാന്‍ എളുപ്പമല്ല. ചോറ് വന്നശേഷം ഭക്ഷണത്തില്‍ തൊട്ട് നമശ്ശിവായ എന്നു ജപിക്കണം. നെയ്യും പരിപ്പും കൂട്ടി ഒരുപിടിചോറ്കഴിച്ചുകൊണ്ടുവേണം തുടങ്ങാന്‍. സാമ്പാറ്, കാളന്, കൂട്ടുകറി എന്നിവയെല്ലാം ചേര്‍ത്ത് വൃത്തിയായി കഴിക്കുക. ചെറുവിഭവങ്ങള്‍ ഒരുവട്ടം കൂടിചോദിച്ച് വിളമ്പുകയുംവേണം. പിന്നീട് ചോറ് വിളമ്പി രസം കൂട്ടുന്നതിന് പപ്പടവും ചേര്‍ത്ത് കഴിക്കണം. ഇതോടെ പപ്പടം ഇലയില്‍ ബാക്കി കാണരുത്.
ചിലര്‍ പായസം പപ്പടം ചേര്‍ത്ത് കഴിക്കുന്നത് കാണാം അതുനന്നല്ല എന്നുവേണം പറയാന്‍. രസം കൂട്ടിക്കഴിച്ചു കഴിഞ്ഞാല്‍ പിന്നെ പായസമാണ്. നാളികേരപ്പാല് പിഴിഞ്ഞ് ഉണ്ടാക്കുന്നത് എല്ലാം പ്രഥമന്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. (പഴ പ്രഥമന്‍, ചക്ക പ്രഥമന്‍, അട പ്രഥമന്‍ അല്ലാതെ അടപ്പായസവും, ചക്കപ്പായസവും അല്ല)പ്രഥമന്‍ പേരിന്റെ അര്‍ത്ഥംപോലെ ആദ്യം വിളമ്പണം. പിന്നീടാണ് പാലുചേര്‍ത്ത പായസം വിളമ്പുക. പാല്‍പ്പായസമെന്ന് അല്ല പറയേണ്ടത്. പഞ്ചാരപ്പായസമാണ്. പായസത്തിന് ശേഷം കുറച്ച് ചോറ് മോരുകൂട്ടിക്കഴിയ്ക്കണം. എന്നാലേ കഴിച്ചസദ്യ ഒന്ന് ഇരിയ്ക്കൂ. വയറിനും മനസ്സിനും നല്ലത് ഇതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: