മറയൂര്‍(ഇടുക്കി): മാന്‍കൊമ്പും ചന്ദനവും വീട്ടില്‍ സൂക്ഷിച്ച സംഭവത്തില്‍ വികലാംഗന് ഉള്‍പ്പടെ മൂന്ന് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാന്തല്ലൂര്‍ മിഷന്‍വയല്‍ സ്വദേശികളായ മണികണ്ഠന്(26), ഭൈരവന് (26), കറുപ്പുസ്വാമി (50) എന്നിവരെയാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്.
വികലാംഗനായ ഭൈരവന്റെ വീടിന് സമീപത്തുനിന്നാണ് നാല് മാന്‍കൊമ്പ്, മൂന്ന് കിലോ ചന്ദനം എന്നിവ പിടിച്ചെടുത്തത്. മണികണ്ഠനും കറുപ്പുസ്വാമിയുമാണ് മാന്‍കൊമ്പും ചന്ദനവും ഭൈരവന് എത്തിച്ചുകൊടുത്തിരുന്നത്. ഭൈരവന് മാന്‍കൊമ്പും ചന്ദനവും ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി തമിഴ്നാട്ടില്‍ വില്‍പ്പന നടത്തിവരികയായിരുന്നു.
രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഭൈരവന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പ്രതികള്‍ ചന്ദനവും മാന്‍കൊമ്പും കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: