കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ബോട്ട് അപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. അപകട കാരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷനേയും തുറമുഖ വകുപ്പിനേയും പ്രതി ചേര്‍ക്കണം. അപകടത്തിന്റെ ഉത്തരവാദിത്തം ഇവര്‍ക്കാണ്. ഉദ്യോഗസ്ഥതല അന്വേഷണം മാത്രം നടത്തി അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസര്‍കോട് സി.പി.എം പ്രവര്‍ത്തകനെ വധിച്ച സംഭവം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 28 സി.പി.എമ്മുകാരാണ് കൊല്ലപ്പെട്ടത്.
മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ആര്.എസ്.എസും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ കൂട്ടുകെട്ടാണ്. ആര്.എസ്.എസുകാര്‍ പ്രതികളായ കേസുകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുകയാണെന്നും കോടിയേരി പറഞ്ഞു.
കോളേജുകളില്‍ അനുമതിയില്ലാതെ പൊലീസ് കയറുന്നത് ശരിയല്ല. പൊലീസ് കയറണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രിന്‍സിപ്പലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: