കായംകുളം: തിരുവോണദിവസം രാത്രി കായംകുളം താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ സ്വകാര്യ ആംബുലന്‍സ് ജീവനക്കാര്‍ പടക്കംപൊട്ടിച്ച് ഓണം ആഘോഷിച്ചത് വിവാദമായി. പരാതിയുയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ട് അന്വേഷിക്കാന്‍ തീരുമാനിച്ചു. എട്ട് മണിയോടെയായിരുന്നു സംഭവം.
പടക്കംപൊട്ടുന്ന ശബദം കേട്ട് അത്യാസന്ന വിഭാഗത്തില്‍ കിടന്ന രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമടക്കം ഭയക്കുകയും അത്യാഹിത വിഭാഗത്തില്‍നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. ആറുതവണ ഭയങ്കരമായ ശബ്ദത്തോടെ പടക്കം പൊട്ടിയെന്ന് ജീവനക്കാരും ആശുപത്രിയിലെ അന്തേവാസികളും പറഞ്ഞു.
രണ്ടുദിവസം മുമ്പ് ആശുപത്രി ജീവനക്കാര്‍ ശബ്ദമില്ലാത്ത കമ്പിത്തിരിപോലെയുള്ള ഫാന്‍സി പടക്കങ്ങള്‍ കത്തിച്ചിരുന്നു. ആഘോഷത്തിന്റെ പേരില്‍ രോഗികള്‍ക്ക് ബദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സംഭവത്തില്‍ അന്വേഷണം വേണമെന്ന് വിവിധ സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: